Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

മറവന്തുരുത്ത് പോലീസ് സ്റ്റേഷന്‍; ക്രൈം ത്രില്ലര്‍ നോവല്‍: Malayalam Crime Thriller Novel
മറവന്തുരുത്ത് പോലീസ് സ്റ്റേഷന്‍; ക്രൈം ത്രില്ലര്‍ നോവല്‍: Malayalam Crime Thriller Novel
മറവന്തുരുത്ത് പോലീസ് സ്റ്റേഷന്‍; ക്രൈം ത്രില്ലര്‍ നോവല്‍: Malayalam Crime Thriller Novel
Ebook181 pages40 minutes

മറവന്തുരുത്ത് പോലീസ് സ്റ്റേഷന്‍; ക്രൈം ത്രില്ലര്‍ നോവല്‍: Malayalam Crime Thriller Novel

Rating: 0 out of 5 stars

()

Read preview

About this ebook

മറവന്തുരുത്ത് പോലീസ് സ്റ്റേഷന്‍
വിനോദ് നാരായണന്‍ എഴുതിയ ക്രൈം ത്രില്ലര്‍ നോവല്‍

 

"കാലം ചെല്ലുമ്പോള്‍ ജനാധിപത്യവും അധഃപതിക്കും. അതിലും ചാതുര്‍ വര്‍ണ്യം നടപ്പാക്കപ്പെടും. ഒരു വ്യക്തിയും അവന്‍റെ പരിവാരങ്ങളും നമ്മെ അടക്കി ഭരിക്കാന്‍ തുടങ്ങും. നമ്മുടെ വോട്ട് നിസഹായമായി തിരസ്കരിക്കപ്പെടുന്നത് കണ്ട് നാം സ്തബ്ധരായി നില്‍ക്കും. നമുക്ക് ലഭിച്ച സ്വാതന്ത്ര്യത്തെ പുതിയ ജനാധിപത്യ രാജാവും അവന്‍റെ പരിവാരങ്ങളും ചവിട്ടിമെതിക്കും. നിയമങ്ങള്‍ ദുര്ബലന്മാര്‍ക്കു മാത്രമായി മാറും. ഒരു നാള്‍ ആരെങ്കിലും അതിനെ എതിര്‍ക്കും. അടിമയായിപ്പോയ സമൂഹം എതിര്‍ത്തവനെ പരിഹസിക്കും. അപ്പോള്‍ അവന്‍ നിര്‍ദയനായി മാറും. അവന്‍റെ കഥയാണിത്."


ഈ പുസ്തകത്തിന്‍റെ പ്രിന്‍റഡ് എഡിഷനും ലഭ്യമാണ്.

Languageमलयालम
PublisherNyna Books
Release dateAug 19, 2022
ISBN9798201554705
മറവന്തുരുത്ത് പോലീസ് സ്റ്റേഷന്‍; ക്രൈം ത്രില്ലര്‍ നോവല്‍: Malayalam Crime Thriller Novel
Author

Vinod Narayanan

Vinod Narayanan is an Indian author. He was born on March 24, 1975 at Thripunithura in Ernakulam district, Kerala state in India. His father Chottanikkara Velumbarambil Narayanan and his mother Thrippunithura Eroor Vaniyathuparambil Omana. He studied in Chottanikkara Govt Arts College and Thripunithura Govt College. After graduating in history he became a journalist. Now he is an independent writer and screenwriter. Five short films were scripted and screened in various international film Festivals and won awards. The first novel ‘Mayakkottaram’ (The Magic Palace) was published in 1999 at Manorajyam weekly. He has published forty short stories in different periodicals. More than 160 books have been published by various publishers. The main books are “The Red” (novel), “Double murder” (Novel), Mandarayakshi (Novel), Mumbai Restaurant (Novel), Nayika (Novel), Kamika (Novel), Welcome to Kochi (Novel) and other Malayalam books. Black night gown (Film script), Incest (Stories), the imagination of secret lover (Stories), Talking birds (Stories) are his English fictions.  Also he wrote 60 children’s books.     Address: 'Sivaranjani' Chempu. P.O, PIN: 686608 Vaikom, Kottayam district, Kerala state, India Phone: 9567216134 Email: boonsenter@gmail.com

Read more from Vinod Narayanan

Related to മറവന്തുരുത്ത് പോലീസ് സ്റ്റേഷന്‍; ക്രൈം ത്രില്ലര്‍ നോവല്‍

Titles in the series (4)

View More

Related ebooks

Reviews for മറവന്തുരുത്ത് പോലീസ് സ്റ്റേഷന്‍; ക്രൈം ത്രില്ലര്‍ നോവല്‍

Rating: 0 out of 5 stars
0 ratings

0 ratings0 reviews

What did you think?

Tap to rate

Review must be at least 10 words

    Book preview

    മറവന്തുരുത്ത് പോലീസ് സ്റ്റേഷന്‍; ക്രൈം ത്രില്ലര്‍ നോവല്‍ - Vinod Narayanan

    Malayalam Language

    Maravanthuruthu Police Station

    (Novel)

    Vinod Narayanan

    Rights Reserved

    Cover & Typesetting: Boons Entertainments

    First E book Edition: April 2021

    First Printed Edition: April 2021

    Cover & Typesetting: Boons Entertainments

    Published by

    NYNA BOOKS

    MSME/UAN Regd. KL07D0004957

    www.nynabooks.com

    Email: nynabooks@gmail.com

    All Rights reserved. No part of this publication may be reproduced or transmitted in any form or by any means, electronic or mechanical, including photocopy, recording, or any information storage and retrieval system, without permission in writing from the writer.

    ––––––––

    വിനോദ് നാരായണന്‍

    1997 ല്‍ ആദ്യ ചെറുകഥ പക്ഷികള്‍ ചേക്കേറുന്നിടം പ്രസിദ്ധീകരിച്ചത് മംഗളം വാരികയിലായിരുന്നു. തുട ര്‍ന്ന് നിരവധി ആനുകാലികങ്ങളിലായി 45 ലധികം ചെറുകഥകള്‍ എഴുതി. ആദ്യത്തെ നോവല്‍ മായ ക്കൊട്ടാരം 1999 ല്‍ മനോരാജ്യം വാരികയില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചു. പുസ്തകരൂപത്തില്‍ ആദ്യത്തെ കൃതിയായി മായക്കൊട്ടാരം പുറത്ത് വന്നത് സഖി ബുക്സിലൂടെയായിരുന്നു. സുരാ ബുക്സ്, കുരുക്ഷേത്ര പ്രകാശന്‍, അസെന്‍ഡ് ബുക്സ്, ഷാരോണ്‍ ബുക്സ്, എച്ച് ആന്‍ഡ് സി ബുക്സ്, മ്യൂസസ് ബുക്സ് തുടങ്ങിയ പ്രസാധകരിലൂടെ 160 ല്‍പ്പരം പുസ്തകങ്ങ ള്‍ പ്രസിദ്ധീകരിച്ചു. ആമസോണ്‍, ഗൂഗിള്‍ ബുക്സ്, ഓള്‍ ഓതര്‍, ലീന്‍ പബ് തുടങ്ങിയ അന്താരാഷ്ട്ര പ്രസാധകരിലൂടെ ഇംഗ്ലീഷിലും മലയാളത്തിലുമായി 60 ല്‍പ്പരം പുസ്തകങ്ങള്‍ ഇബുക്ക്, പ്രിന്‍റഡ് ബുക്സ് എന്നിങ്ങനെ പ്രസിദ്ധീകരിക്കപ്പെട്ടു. നൈന ബുക്സ് സ്വന്തം പ്രസിദ്ധീകരണ സ്ഥാപനമാണ്.

    സീക്രട്ട് ഏജന്‍റ് ജാനകി, ബ്ലാക്ക് നൈറ്റ് ഗൗണ്‍, ഡബിള്‍ മര്‍ഡര്‍, മറവന്‍തുരുത്ത് പോലീസ് സ്റ്റേഷന്‍, ഹണി ട്രാപ്പ്, മന്ദാരയക്ഷി, മുംബൈ റസ്റ്റോറന്‍റ്, നായിക, ദ റെഡ്, വെല്‍കം റ്റു കൊച്ചി, കാമിക തുടങ്ങിയവ പ്രശസ്തമായ പുസ്തകങ്ങളാണ്. ഇതില്‍ സീക്രട്ട് ഏജന്‍റ് ജാനകി, ബ്ലാക്ക് നൈറ്റ് ഗൗണ്‍ എന്നീകൃതികള്‍ സിനിമയാകാന്‍ തയ്യാറെടുക്കുന്നു. അനേകം ബാലാസാഹിത്യകൃതികളും രചിച്ചിട്ടുണ്ട്. കാട്ടാനകളും പേരാച്ചികളും, നരഭോജികളുടെ താഴ്വര, കൊച്ചു കൊച്ചു നിഗൂഢകഥകള്‍, ഇന്ത്യന്‍ നാടോടി ക്കഥകള്‍, യക്ഷിക്കഥകള്‍, ഗോത്രകഥകള്‍ തുടങ്ങിയവ പ്രമുഖ കൃതികളാണ്. നിരവധി ഹ്രസ്വ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി. നൈസാമിന്‍റെ ഒട്ടകങ്ങള്‍, 14 ഡേ, തങ്കമണിയുടെ ജാരന്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ നിന്ന് പുരസ്കാരം നേടി. ഏഴ് ഹ്രസ്വചിത്ര തിരക്കഥകള്‍ സമാഹരിച്ച് കള്ള്, കപ്പ, കരിമീന്‍ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. 

    1975 മാര്‍ച്ചുമാസത്തില്‍ തൃപ്പൂണിത്തുറയില്‍ ജനിച്ചു. വളര്‍ന്നത് ചോറ്റാനിക്കര എന്ന ഗ്രാമത്തില്‍. അച്ഛന്‍ ചോറ്റാനിക്കര വെളുമ്പറമ്പില്‍ നാരായണന്‍ കുട്ടി. അമ്മ തൃപ്പൂണിത്തുറ എരൂര്‍ വാണിയത്ത് വീട്ടില്‍ ഓമന. സ്കൂള്‍ വിദ്യാഭ്യാസം ചോറ്റാനിക്കര സര്‍ക്കാര്‍ ഹൈസ്കൂളില്‍. കോളജ് വിദ്യാഭ്യാസം തൃപ്പൂണിത്തുറ ഗവ. കോളജില്‍. മഹാത്മാഗാന്ധിയൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തരബിരുദം നേടിയതിന് ശേഷം പത്രപ്രവര്‍ത്തകനായി. ഇപ്പോള്‍ വൈക്കത്തിനടുത്ത് ചെമ്പില്‍ താമസിക്കുന്നു. നൈന ബുക്സ്, ബൂണ്‍സ് എന്‍റര്‍ടെയ്ന്‍മെന്‍റ്സ് എന്നീ സ്ഥാപനങ്ങള്‍ നടത്തുന്നു. അവിവാഹിതനാണ്. 

    വിലാസം: ശിവരഞ്ജിനി, ചെമ്പ്.പി.ഒ,

    വൈക്കം. 686608.

    Email: boonsenter@gmail.com

    Website: www.nynabooks.com 

    പ്രതികാരം! അത് വീട്ടാനുള്ളതാണ്.

    അതിന് ധര്‍മവും നീതിയും

    നിയമവും ബാധകമല്ല.

    കാലം ചെല്ലുമ്പോള്‍ ജനാധിപത്യവും അധഃപതിക്കും. അതിലും ചാതുര്‍വര്‍ണ്യം നടപ്പാക്കപ്പെടും. ഒരു വ്യക്തിയും അവന്‍റെ പരിവാരങ്ങളും നമ്മെ അടക്കി ഭരിക്കാന്‍ തുടങ്ങും. നമ്മുടെ വോട്ട് നിസഹായമായി തിരസ്കരിക്കപ്പെടുന്നത് കണ്ട് നാം സ്തബ്ധരായി നില്‍ക്കും. നമുക്ക് ലഭിച്ച സ്വാതന്ത്ര്യത്തെ പുതിയ ജനാധിപത്യ രാജാവും അവന്‍റെ പരിവാരങ്ങളും ചവിട്ടിമെതിക്കും. നിയമങ്ങള്‍ ദുര്‍ബലന്മാര്‍ക്കു മാത്രമായി മാറും. ഒരു നാള്‍ ആരെങ്കിലും അതിനെ എതിര്‍ക്കും. അടിമയായിപ്പോയ സമൂഹം എതിര്‍ത്തവനെ പരിഹസിക്കും. അപ്പോള്‍ അവന്‍ നിര്‍ദയനായി മാറും. അവന്‍റെ കഥയാണിത്.

    അധ്യായം ഒന്ന്

    മകരമാസത്തിലെ തണുപ്പുള്ള ഒരു പ്രഭാതമായിരുന്നു അത്. മറവന്‍തുരുത്തില്‍ വേമ്പനാട്ടുകായലിന്‍റെ ഓരത്തുതന്നെയാണ് അനീഷിന്‍റെ വീട്. ആ ചെറിയ വീട് ഓടുമാറ്റി ഇരുമ്പ് പൈപ്പിട്ട് ഷീറ്റിട്ടത് അടുത്തയിടെ യാണ്. അനീഷിന്‍റെ അച്ഛന്‍ ഭാസ്കരന്‍ ഉള്‍പ്പെടെ ആറുമക്കളെ അമ്മ കമലാക്ഷി പെറ്റുവളര്‍ത്തിയത് ആ കൊച്ചുവീട്ടിലായിരുന്നു. അതുകൊണ്ട് ആറുകുടുംബങ്ങളുടെ തറവാടുവീടു കൂടിയാണ് അത്. കായലോരത്തെ കക്കാപ്പുരയില്‍ നിന്ന് നീറ്റുകക്ക വാങ്ങി കായ ല്‍മണലും ചേര്‍ത്ത തേച്ച ഭിത്തികള്‍ ദുര്‍ബലമായിരിക്കുന്നു. പക്ഷേ ചുവരുകള്‍ക്ക് മഞ്ഞ നിറവും ജാലകങ്ങള്‍ക്ക് കടും നീല നിറവും പൂശിയിട്ടുണ്ട്.

    വിസ്താരം കുറഞ്ഞ മുറിയിലെ ചെറിയ ഇരുമ്പുമേശമേല്‍ ഇരുന്ന് അനീഷിന്‍റെ മൊബൈല്‍ ശബ്ദിച്ചു.

    അവന്‍ ഏഴുമണിക്ക് അലറാം വച്ചിരുന്നത് അടിക്കുന്നതാണ്.

    അനീഷ് അലറാം സ്വൈപ് ചെയ്ത് ഓഫാക്കിയിട്ട് ജനാല തുറന്നു നോക്കി.

    കട്ടിലില്‍ കിടന്നാല്‍ പടിഞ്ഞാറ് ചെമ്പിന്‍റെ കായലോരത്ത് പ്രഭാതസൂര്യന്‍റെ കിരണങ്ങള്‍ വീശുന്നത് കാണാം.

    കായല്‍ നടുവില്‍ മകരമഞ്ഞ് കോട പോലെ തങ്ങി നിന്നു.

    മഞ്ഞിനിടയിലൂടെ കക്കാവഞ്ചികള്‍ നീങ്ങുന്നത് കാണാന്‍ നല്ല ഭംഗിയുണ്ട്.

    നാലുകണ്ടത്തില്‍ രാഘവന്‍ മുതലാളിയുടെ തേങ്ങ കയറ്റിയ വലിയ വള്ളങ്ങള്‍ തുരുത്തില്‍ നിന്നും പോകുന്നതുകാണാം.

    വേമ്പനാട്ടുകായലില്‍ തുരുത്തുകള്‍ ഒരുപാടുണ്ട്. ഞണ്ടുകാട് തുരുത്ത്, ആനിത്തുരുത്ത്, അരയത്തുരുത്ത് തുടങ്ങിയ തുരുത്തുകളില്‍ ജനവാസവുമുണ്ട്. അവിടത്തെ ജനങ്ങള്‍ പുറംലോകവുമായി ബന്ധപ്പെടുന്നത് കൊതുമ്പു വള്ളങ്ങളിലാണെന്ന് മാത്രം. സ്ത്രീകള്‍ തുഴയുന്ന കൊതുമ്പുവള്ളങ്ങള്‍ അക്കരെ കടവില്‍ പോയി പ്ലാസ്റ്റിക് കുടങ്ങളില്‍ പൈപ്പുവെള്ളം പിടിച്ച് അതിവേഗം പാഞ്ഞുപോകുന്നത് മിക്കപ്പോഴും കാണാം. തുരുത്തുകള്‍ക്കിടയിലൂടെ വേമ്പനാട്ടുകായല്‍ നിര്‍ബാധം ഒഴുകി. മൂവാറ്റുപുഴയാറും വേമ്പനാട്ടുകായലും പരസ്പരം പുണരുന്നത് ഇത്തരം തുരുത്തുകളില്‍ വച്ചായിരുന്നു. തുരുത്തുകള്‍ കഴിഞ്ഞാല്‍ മുതലാളിമാരുടെ തെങ്ങിന്‍തോപ്പുകളാണ്. മിക്കതും കായല്‍ നികത്തി തെങ്ങു വച്ചുണ്ടാക്കിയെടുത്തതാണ്. തെങ്ങു നില്‍്ക്കുന്ന തിട്ടകള്‍ക്കിടയിലൂടെ വഞ്ചികള്‍ കടന്നുപോകും. വിജനമായ കായലും തെങ്ങുകളും കാറ്റും കൊണ്ട്  വഞ്ചിസവാരിക്കിറങ്ങാന്‍ സായിപ്പډാര്‍ മുറിഞ്ഞപുഴയില്‍ വരും. കായലില്‍ ഏക്കറുകണക്കിന് തെങ്ങിന്‍തോപ്പുള്ള ഇക്കനാടന്‍ വര്‍ക്കിയുടെ പണിക്കാരന്‍ പാമ്പുബാബു വള്ളവുമായി വന്ന് സായിപ്പിനെ കായല്‍

    Enjoying the preview?
    Page 1 of 1