ഹണിട്രാപ്പ്: Crime Thriller Novel
()
About this ebook
കോവിഡ് 19 എന്ന മഹാമാരി ലോകത്തെ പിടിച്ചുകുലുക്കിയ ലോക്ഡൗണ്‍ കാലത്ത് മലയാള സിനിമയില്‍ ഒരു അത്ഭുതം സംഭവിച്ചു. ഒടിടി പ്ലാറ്റ്ഫോമില്‍ ഒരു മലയാള സിനിമ വന്‍ ഹിറ്റായി മാറി. അതിന് ചുക്കാന്‍ പിടിച്ചത് നിവിന്‍ സുബ്രഹ്മണ്യന് എന്ന തിരക്കഥാകൃത്തായിരുന്നു. മലയാള സിനിമയുടെ ട്രെന്‍ഡ് തന്നെ നിയന്ത്രിക്കുന്ന നിവിന്‍ സുബ്രഹ്മണ്യന് ഏറ്റവും വലിയ പ്രതിഫലം വാങ്ങുന്ന തിരക്കഥാകൃത്തുകൂടിയായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ നിലപാടുകള്‍ ശത്രുക്കളെ സൃഷ്ടിച്ചു. ശരീരവും മനസും കൊണ്ട് പുരുഷനെ കീഴ്പ്പെടുത്തി അമ്മാനമാടുന്ന സ്ത്രീയുടെ മനഃശാസ്ത്രം വായിക്കാന്‍ ആര്‍ക്കാണ് കഴിയുക. നിവിന്‍ സുബ്രഹ്മണ്യനെ വരിഞ്ഞു മുറുക്കിയ അപകടകാരിയായ ഒരു പെണ്‍ചിലന്തിയുടെ കഥ കൂടിയാണിത്.
160 ല്‍ അധികം പുസ്തകങ്ങള്‍ എഴുതിയ വിനോദ് നാരായണന്റെ ക്രൈം ത്രില്ലര്‍ നോവല്‍
Vinod Narayanan
Vinod Narayanan is an Indian author. He was born on March 24, 1975 at Thripunithura in Ernakulam district, Kerala state in India. His father Chottanikkara Velumbarambil Narayanan and his mother Thrippunithura Eroor Vaniyathuparambil Omana. He studied in Chottanikkara Govt Arts College and Thripunithura Govt College. After graduating in history he became a journalist. Now he is an independent writer and screenwriter. Five short films were scripted and screened in various international film Festivals and won awards. The first novel ‘Mayakkottaram’ (The Magic Palace) was published in 1999 at Manorajyam weekly. He has published forty short stories in different periodicals. More than 160 books have been published by various publishers. The main books are “The Red” (novel), “Double murder” (Novel), Mandarayakshi (Novel), Mumbai Restaurant (Novel), Nayika (Novel), Kamika (Novel), Welcome to Kochi (Novel) and other Malayalam books. Black night gown (Film script), Incest (Stories), the imagination of secret lover (Stories), Talking birds (Stories) are his English fictions. Also he wrote 60 children’s books. Address: 'Sivaranjani' Chempu. P.O, PIN: 686608 Vaikom, Kottayam district, Kerala state, India Phone: 9567216134 Email: boonsenter@gmail.com
Read more from Vinod Narayanan
നരഭോജികളുടെ താഴ്വരയിലേക്ക് ഒരു സാഹസിക യാത്ര: Malayalam novel Rating: 0 out of 5 stars0 ratingsകേരളത്തിലെ യക്ഷിക്കഥകള്‍ Rating: 0 out of 5 stars0 ratingsമായക്കൊട്ടാരം: Malayalam novel Rating: 0 out of 5 stars0 ratingsആനമയിലൊട്ടകം Anamayilottakam: Crime Thriller Novel Rating: 0 out of 5 stars0 ratingsസബാങ്ങിന്റെ സംഘം Rating: 0 out of 5 stars0 ratings
Related to ഹണിട്രാപ്പ്
Related ebooks
The Red ദ റെഡ്: Malayalam Crime Thriller Novel, #3 Rating: 0 out of 5 stars0 ratingsവെല്‍കം റ്റു കൊച്ചി: Malayalam Crime Thriller Novel Rating: 0 out of 5 stars0 ratingsMaravankodu Yakshiyum Mattu Katahaklum Rating: 0 out of 5 stars0 ratingsKochu Kochu Nigooda Katahakal: Children's Book, #2 Rating: 0 out of 5 stars0 ratingsദുര്‍ഗാഷ്ടമി Malayalam Mantrika Novel: Malayalam Horror Novel Rating: 0 out of 5 stars0 ratingsDouble Murder Rating: 0 out of 5 stars0 ratingsHouse No.8; A horror serial story: Malayalam Horror Novel, #1 Rating: 0 out of 5 stars0 ratingsIn The Rain At Night Rating: 0 out of 5 stars0 ratingsMaravanthuruthu Police station Rating: 0 out of 5 stars0 ratingsമന്ദാര യക്ഷി: Malayalam Horror Novel Rating: 0 out of 5 stars0 ratingsഒരു കന്യകയുടെ സുവിശേഷം Rating: 0 out of 5 stars0 ratingsKalliyankattu Neeli: Malayalam Horror Novel, #1 Rating: 5 out of 5 stars5/5ശാലിനി Rating: 0 out of 5 stars0 ratingsUchaveyilil Vanasthali Rating: 0 out of 5 stars0 ratingsBishop's death: Malayalam Crime Thriller Novel, #1 Rating: 0 out of 5 stars0 ratingsമഹാമാന്ത്രികന് തേവലശേരി നമ്പി: Malayalam Horror Novel Rating: 0 out of 5 stars0 ratingsഅമാനവ, അനാക്രി, പോമോ തുണ്ടുക ൾ Rating: 0 out of 5 stars0 ratingsNooru Simhasanangal Rating: 0 out of 5 stars0 ratingsHoney Trap Rating: 0 out of 5 stars0 ratingsMandarayakshi Rating: 0 out of 5 stars0 ratingsഅണ്ണാറക്കണ്ണന്റെ പെണ്ണുകാണല്‍: Children's Book Rating: 0 out of 5 stars0 ratingsഎങ്കിലും മഴയെ എനിക്കിഷ്ടമാണ് Rating: 0 out of 5 stars0 ratingsദി റെഡ്: Malayalam crime thriller novel Rating: 0 out of 5 stars0 ratingsBlack Night Gown Rating: 0 out of 5 stars0 ratingsമറവന്തുരുത്ത് പോലീസ് സ്റ്റേഷന്; ക്രൈം ത്രില്ലര്‍ നോവല്‍: Malayalam Crime Thriller Novel Rating: 0 out of 5 stars0 ratingsആനന്ദിൻ്റെ കഥകളും കവിതകളും Rating: 0 out of 5 stars0 ratingsMayakkottaaram Rating: 0 out of 5 stars0 ratingsദൂരെ സ്വപ്നങ്ങള്‍ക്കുറങ്ങാന്‍ ഒരു താഴ്വാരം Rating: 0 out of 5 stars0 ratingsമരിച്ചൊരുത്തന്റെ ആത്മകഥ: ചത്തതും ചത്ത് പോകുന്നതും Rating: 0 out of 5 stars0 ratingsഅവോണ്‍ റാപൂര്‍ പത്താന് ബസാര്‍: Children's Book, #1 Rating: 0 out of 5 stars0 ratings
Related categories
Reviews for ഹണിട്രാപ്പ്
0 ratings0 reviews
Book preview
ഹണിട്രാപ്പ് - Vinod Narayanan
അധ്യായം ഒന്ന്
മര്‍ഡര്‍ ഇന്‍ ലോക്ക്ഡൗണ്‍
2020 ഒക്ടോബര്‍ മാസം
തുലാവര്‍ഷം തകര്‍ത്തു പെയ്യുന്ന ഒരു രാത്രിയായിരുന്നു അത്.
കോവിഡ് 19 ലോക്ഡൗണ്‍ കാലമാണ്. ജീവിതം സാധാരണനിലയിലേക്കു വരാന്‍ ഇനിയും സമയമെടുക്കും. ജനങ്ങള്‍ എല്ലാവരും അവരവരുടെ വീടുകളില്‍ തന്നെ തമ്പടിച്ചിരിക്കുന്നു. റോഡ് തികച്ചും വിജനമാണ്. ഇടക്കിടെ പാഞ്ഞുപോകുന്ന ആംബുലന്‍സുകളും പോലീസ് വണ്ടികളം ഒഴിച്ചാല്‍ മറ്റൊരു ചലനവും എവിടേയുമില്ല.
തൃശൂര്‍ നഗരത്തിന്റെ പ്രാന്തപ്രദേശത്തെവിടേയോ ഉള്ള ഒരു വീടിന്റെ രണ്ടാം നിലയിലെ ജനാലയിലൂടെ നേരിയ പ്രകാശം അരിച്ചിറങ്ങിക്കൊണ്ടിരുന്നു.
ദീപക്ക് എന്ന യുവാവിന്റെ മുറിയായിരുന്നു അത്. അയാള്‍ ലാപ്ടോപ്പില്‍ ഏതോ സിനിമ ആസ്വദിക്കുകയാണ്.
ലോക്ക് ഡൗണ്‍ കാലത്തെ ആ രാത്രിയില്‍ വിരസമായി സമയം തള്ളി നീക്കുകയാണ് ദീപക്ക്. അയാളെപ്പോലെ എല്ലാ ചെറുപ്പക്കാരും അതുതന്നെയാണ് കോവിഡ് കാലത്ത് ചെയ്തുകൊണ്ടിരിക്കുന്നത്.
ദീപക്കിന് ആ സമയം ഫോണില്‍ ഒരു മെസേജ് വന്നു.
അനുഷയുടെ മെസേജാണ്
ദീപക് താല്പര്യത്തോടെ ഫോണില്‍ നോക്കി.
വേഗം സ്കൈപ്പില്‍ വരൂ.
അതായിരുന്നു മെസേജ്
ദീപക്കിന്റെ സുഹൃത്താണ് അനൂഷ. പലപ്പോഴും ഫോണിലും വീഡിയോകോളിലുമായി ചാറ്റ് നടത്താറുണ്ട് അവര്‍.
ദീപക് ഉത്സാഹത്തോടെ ലാപടോപ് തുറന്ന് സ്കൈപ്പില്‍ അനൂഷയുടെ വീഡിയോ കോളിലേക്ക് വന്നു.
സ്ക്രീനില്‍ അനൂഷയെ കണ്ടു.
പക്ഷേ അനൂഷ പതിവില്ലാത്തവിധം പരിഭ്രാന്തയാണ്.
അവളുമായി അല്പനേരം സൊറ പറയാം എന്നുകരുതിയ ദീപക്ക് ആശങ്കയോടെ അവളെ നോക്കി.
ഹായ് അനൂഷ...
അനൂഷ പറഞ്ഞു: ദീപക്, ഞാനൊരു കുരുക്കില്‍പ്പെട്ടു, എന്നെ രക്ഷിക്കണം.
കുരുക്കോ എന്തു കുരുക്ക്. നീ കാര്യം പറയ്..
ദയവുചെയ്ത് നീയിതാരോടും പറയരുത്.
നീ കാര്യം പറയൂ.
നീ എനിക്കു വാക്കു തരൂ ദീപക്ക്. കാരണം നിന്നെ ഞാന്‍ അത്രക്കു വിശ്വസിക്കുന്നു. നീയല്ലാകെ എനിക്കിപ്പോള്‍ മറ്റാരും ആശ്രയമില്ല.
അതുകേട്ട് ദീപക്ക് ഒന്നു വിയര്‍ത്തു. എന്തു വള്ളിക്കെട്ടാണാവോ ഇത്?"
അനൂഷ കാര്യം പറയൂ.
അവള് മരിച്ചു കിടക്കുന്നു.
അനൂഷ പൊടുന്നനെ പറഞ്ഞു.
ദീപക് ഞെട്ടി.
മരിച്ചുകിടക്കുന്നെന്നോ... ആര്?
എന്റെ ഹോസ്റ്റല്‍ മേറ്റാണ്. പിന്നെ കൂട്ടുകാരിയാണ്..
അനൂഷ നീ നോക്കിയിരിക്കാതെ വേഗം പോലീസിനെ വിളിക്ക്.
അതു നടക്കില്ല ദീപക്.. പ്രശ്നമാണ്.
കാരണം?
ഇന്നലെ അവളുടെ വീട്ടില്‍ നിന്നും ഞാനാണവളെ കടത്തിക്കൊണ്ടു വന്നത്..അതും സെക്യൂരിറ്റിയുടെ കണ്ണുവെട്ടിച്ച് ഒരു ട്രാവല്‍ ബാഗില്‍..
എന്തിന്..?
അനൂഷ പരുങ്ങലോടെ പറഞ്ഞു
ചുമ്മാ ഒരു രസത്തിന്.. അവള് ഒറ്റക്ക് ഒരു വാടക ഫ്ളാറ്റില്‍ താമസിക്കുകയാണ്. ഞാന്‍ അവളുടെ ഫ്ളാറ്റില്‍ ചെല്ലുന്നതും മറ്റും സിസിടിവിയില്‍ കാണും. പിന്നെ സെക്യൂരിറ്റിക്കുമറിയാം. മാത്രമല്ല അവള് എന്റെ ഹോസ്റ്റലിലെ മെംബറുമല്ല. എന്റെ റൂമില്‍ അവളെ അനധികൃതമായി താമസിപ്പിച്ചതിനും ഞാന്‍ കാരണം ബോധിപ്പിക്കേണ്ടി വരും. ഞാനെന്തു ചെയ്യും..?
ദീപക് തലയില്‍ കൈ വച്ചു.
എന്റെ ദൈവമേ..എന്തൊക്കെ ഗുലുമാലാണ് അനൂഷ നീയൊപ്പിച്ചിരിക്കുന്നത്.
ദീപക്ക് നീയെന്നെ പഴി പറഞ്ഞുകൊണ്ടിരിക്കാതെ ഇതിനൊരു വഴി പറഞ്ഞുതാ.
അവളെങ്ങനെ മരിച്ചു?
ഐ ഡോണ്ട് നോ....
ദീപക്ക് അങ്കലാപ്പിലായി.
മൈഗോഡ് ..... അനൂഷ നീയിതെത്ര നിസാരമായി പറയുന്നു. ആരാണ് കൊന്നത്.. എവിടെ.. ബോഡി എവിടെ?
ബെഡ്റൂമില്‍.
അതൊന്നു കാണിക്കൂ..
അനൂഷ മൊബൈല്‍ ഫോണ്‍ ക്യാമറ കൊണ്ട് ബോഡിയുടെ ദൃശ്യം ചുറ്റി നടന്ന് കാണിച്ചു.
കട്ടിലില്‍ ആര്യയുടെ മൃതശരീരം കണ്ടു. ഒരു ടീ ഷര്‍ട്ടും ഒരു ബോട്ടവും ധരിച്ചിട്ടുണ്ട്..
ദേഹത്ത് രക്തപ്പാടുകളൊന്നും ഇല്ല. പക്ഷേ കണ്ണുകള്‍ തുറിച്ച നാക്കുനീട്ടി ഭയനാകമായ അവസ്ഥയിലാണ് ബോഡിയുടെ കിടപ്പ്.
ദീപക് അമ്പരപ്പോടെ പറഞ്ഞു:
ശ്വാസം മുട്ടിയുള്ള മരണമാണെന്ന് തോന്നുന്നു. നീയല്ലാതെ വേറേയാരാ അവിടെയുള്ളത്..?
ആരുമില്ല...ഇങ്ങോട്ടാരും വന്നിട്ടില്ല...ഞാനും അവളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ കുളിക്കാനായി ബാത്തറൂമില്‍ പോയതാണ് തിരികെ വരുമ്പോള്‍ കാണുന്ന കാഴ്ച ഇതാണ്..
എപ്പോഴായിരുന്നു അത്?
ഒരു അരമണിക്കൂറായി കാണും. നീ എന്നെ എങ്ങനെയെങ്കിലും രക്ഷിക്കണം.
അനൂഷ കേണു.
ദീപക് ആലോചനയില്‍ മുഴുകി.
ഞാന്‍ നോക്കട്ടെ.. നീ ശാന്തമായി ഇരിക്ക്..ഞാന്‍ വരുണ്‍ നമ്പ്യാരെ വിളിക്കട്ടെ. അവനൊരു പത്രപ്രവര്‍ത്തകനാണ്.
ദീപക്കേ കുളമാക്കരുത്...എന്റെ ലൈഫ് ഇപ്പോള്‍ നിന്റെ കൈയിലാണ്.
നീ പേടിക്കാതെ.
ദീപക് മൊബൈല്‍ കൈയിലെടുത്ത് കോണ്ടാക്ട് ലിസ്റ്റ് പരതി.
000000000 0000000
––––––––
ആ സമയം വരുണ്‍ നമ്പ്യാരുടെ ഫ്ളാറ്റില്‍ അയാളും ഉറക്കമൊഴിഞ്ഞിരിക്കുകയായിരുന്നു.
ലാപ്ടോപ്പില്‍ കാമുകി മെറിനുമായി വീഡിയോ കോളിലായിരുന്നു വരുണ്‍.
അവന് മെറിനോട് പറഞ്ഞു:
മെറിന്, നിന്നെ ഇനി എത്ര നാളു കഴിഞ്ഞാലാണ് ബാംഗ്ലൂരില്‍ വന്നു കാണാന്‍ പറ്റുന്നത്.. ഒന്നു കൂടാന്‍ പറ്റുന്നത്...?
ഐ മിസ് യൂ വരുണ്‍...
ഒരു കിസ് തരൂ ഡിയര്‍..
മെറിന് ആംഗ്യത്തിലൂടെ കിസ് കൊടുക്കുന്നു.
ഞാനൊരു കിസ് തരട്ടെ.
താടാ..
ങും.. വലിയ മടുപ്പാണെടി ഈ വീഡിയോ കോള്‍ വഴിയുള്ള കിസ് പരിപാടി?
ഉം...അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ എന്നോടുള്ള നിന്റെ സ്നേഹം കുറഞ്ഞു എന്നാണര്‍ത്ഥം.
ഏയ്.. ,സ്നേഹം കുറഞ്ഞിട്ടൊന്നുമില്ല.... നിന്നോടുള്ള സ്നേഹം കുറയാനോ എനിക്കോ.. നല്ല കഥയായി..
പിന്നേ..വെറുതെ ചെളി പറയാതെ..
ഷൂവര്‍.. പിന്നെ.. നിനക്കിനിയെന്നാണ് ലീവ് കിട്ടുന്നത്.
പതിനഞ്ചാം തീയതി കഴിയും.
ശ്ശൊ...ഇനിയും എട്ടു പത്തു ദിവസം കാത്തിരിക്കണം... മൂന്നാറു പോയാലോ?
അവിടെ എന്തിരുന്നിട്ടാ... കോവിഡ് കാരണം റിസോര്‍ട്ടെല്ലാം അടച്ചിട്ടിരിക്കുകയാണ് ബൂദ്ധൂസെ..
ഹോ അതു ഞാനങ്ങു മറന്നുപോയി..
ബാംഗ്ലൂരിലില്‍ നിനക്കെന്റെ ഫ്ളാറ്റിലേക്ക് വരാല്ലോ.. രേവതിയും ഫെബിനും പോകുന്ന ദിവസം ഞാന്‍ പറയാം. അതു നോക്കി വന്നാല്‍ മതി.
അതിനിയെന്നാണാവോ.. അപ്പോഴേക്കും നിന്റെ ലീവ് കിട്ടുമോ?
നോക്കാം..
ആ സമത്ത് വരുണിന് ദീപക്കിന്റെ കോള്‍ വന്നു.
ശല്യം.. ഇവന് വിളിക്കാന്‍ കണ്ട നേരം.
വരുണ്‍ ഫോണെടുത്ത് കോള്‍ കട്ടു ചെയ്തു.
മെറിന് സംശയ ദൃഷ്ടിയോടെ വരുണിനെ നോക്കി,
ആരാ ഈ പാതിരാത്രിക്ക് ഞാനല്ലാതെ നിന്നെ വിളിക്കാന്‍ ..
വരുണ്‍ കൈ കൂപ്പിക്കൊണ്ട് മെറിനോട് പറഞ്ഞു
പെണ്ണല്ല ഒരു ആണ്‍കോന്തനാ...
ഹും..
മെറില്‍ അമര്‍ത്തിയൊന്നു മൂളി.
അവള് പറഞ്ഞു
നിന്നെ എനിക്കത്ര വിശ്വാസം പോരാ കേട്ടോ..
എന്തേയ്..
നിന്റെ ഫോണ്‍ കോണ്ടാക്ട്സ് മൊത്തം എനിക്കൊന്നു പരിശോധിക്കേണ്ടി വരും.
പരിശോധിച്ചോളൂ..
ആ സമയം വരുണിന്റെ ഫോണില്‍ മഴത്തുള്ളിക്കിലുക്കം കേട്ടു.
ഒരു മെസെജ് വന്നു വീണതാണ്.
വരുണ്‍ മെസേജ് നോക്കി
ദീപക്കിന്റെ മെസേജ്
അര്ജന്റ് ..പ്ലീസ്.
വീണ്ടു ദീപക്കിന്റെ വീഡിയോ കോള്‍.
എന്തോ അത്യാവശ്യമുണ്ട്.
വരുണ്‍ മെറിനോട് പറഞ്ഞു:
മെറിന് ..പ്ലീസ് ഹോള്‍ഡ് ദ ലൈന്‍.. ഐ വില്‍ ബി ബാക്ക്..
വരുണ്‍ മെറിന്റെ കോള്‍ കട്ടു ചെയ്തു ദീപക്കിന്റെ കോളെടുത്തു.
ദീപക്ക് വീഡിയോ കോളിലൂടെ വിവരങ്ങള്‍ അനൂഷയുടെ വിവരങ്ങള്‍ പറഞ്ഞു.
വരുണിന്റെ മുഖം ആകാംക്ഷ കൊണ്ടും പരിഭ്രമം കൊണ്ടും നിറഞ്ഞു.
വരുണ്‍ ഞെട്ടലോടെ ചോദിച്ചു
"ആരും കടക്കാത്ത