Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

Honey Trap
Honey Trap
Honey Trap
Ebook182 pages42 minutes

Honey Trap

Rating: 0 out of 5 stars

()

Read preview

About this ebook

സംഭവിച്ചു. ഒടിടി പ്ലാറ്റ്ഫോമില്‍ ഒരു മലയാള സിനിമ വന്‍ ഹിറ്റായി മാറി. അതിന് ചുക്കാന്‍ പിടിച്ചത് നിവിന്‍ സുബ്രഹ്മണ്യന്‍ എന്ന തിരക്കഥാകൃത്തായിരുന്നു. മലയാള സിനിമയുടെ ട്രെന്‍ഡ് തന്നെ നിയന്ത്രിക്കുന്ന നിവിന്‍ സുബ്രഹ്മണ്യന്‍ ഏറ്റവും വലിയ പ്രതിഫലം വാങ്ങുന്ന തിരക്കഥാകൃത്തുകൂടിയായിരുന്നു. പക്ഷെ അദ്ദേഹത്തിന്‍റെ നിലപാടുകള്‍ ശത്രുക്കളെ സൃഷ്ടിച്ചു. ശരീരവും.

Languageमलयालम
Release dateDec 21, 2021
ISBN6580432807888
Honey Trap

Read more from Vinod Narayanan

Related to Honey Trap

Related ebooks

Related categories

Reviews for Honey Trap

Rating: 0 out of 5 stars
0 ratings

0 ratings0 reviews

What did you think?

Tap to rate

Review must be at least 10 words

    Book preview

    Honey Trap - Vinod Narayanan

    https://www.pustaka.co.in

    ഹണിട്രാപ്പ്

    Honey Trap

    Author:

    വിനോദ് നാരായണന്

    Vinod Narayanan

    For more books

    https://www.pustaka.co.in/home/author/vinod-narayanan

    Digital/Electronic Copyright © by Pustaka Digital Media Pvt. Ltd.

    All other copyright © by Author.

    All rights reserved. This book or any portion thereof may not be reproduced or used in any manner whatsoever without the express written permission of the publisher except for the use of brief quotations in a book review.

    ഉള്ളടക്കം

    ആമുഖം

    വിനോദ് നാരായണന്

    അധ്യായം ഒന്ന് മര്ഡര് ഇന് ലോക്ക്ഡൗണ്

    അധ്യായം രണ്ട് ഒരു സിനിമാക്കഥ

    അധ്യായം മൂന്ന് ഒരു യുവതിയുടെ തിരോധാനം

    അധ്യായം നാല് ശലമോന് ദ്വീപിലെ ദുരൂഹത

    അധ്യായം അഞ്ച് അനുരാഗത്തിന്റെ ചങ്ങലയും കണ്ണുനീരും

    അധ്യായം ആറ് കിഡ്നാപ്പെഡ്

    അധ്യായം ഏഴ് ക്ലൈമാക്സ്

    ആമുഖം

    കോവിഡ് 19 എന്ന മഹാമാരി ലോകത്തെ പിടിച്ചുകുലുക്കിയ ലോക്ഡൗണ് കാലത്ത് മലയാള സിനിമയില് ഒരു അത്ഭുതം സംഭവിച്ചു. ഒടിടി പ്ലാറ്റ്ഫോമില് ഒരു മലയാള സിനിമ വന് ഹിറ്റായി മാറി. അതിന് ചുക്കാന് പിടിച്ചത് നിവിന് സുബ്രഹ്മണ്യന് എന്ന തിരക്കഥാകൃത്തായിരുന്നു. മലയാള സിനിമയുടെ ട്രെന്ഡ് തന്നെ നിയന്ത്രിക്കുന്ന നിവിന് സുബ്രഹ്മണ്യന് ഏറ്റവും വലിയ പ്രതിഫലം വാങ്ങുന്ന തിരക്കഥാകൃത്തുകൂടിയായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ നിലപാടുകള് ശത്രുക്കളെ സൃഷ്ടിച്ചു. ശരീരവും മനസും കൊണ്ട് പുരുഷനെ കീഴ്പ്പെടുത്തി അമ്മാനമാടുന്ന സ്ത്രീയുടെ മനഃശാസ്ത്രം വായിക്കാന് ആര്ക്കാണ് കഴിയുക. നിവിന് സുബ്രഹ്മണ്യനെ വരിഞ്ഞു മുറുക്കിയ അപകടകാരിയായ ഒരു പെണ്ചിലന്തിയുടെ കഥ കൂടിയാണിത്. 160 ലധികം പുസ്തകങ്ങള് രചിച്ച വിനോദ് നാരായണന്റെ ഈ ക്രൈം ത്രില്ലര് നോവല് പ്രസാധകരായ നൈന ബുക്സ് വിനയപൂര്വം സമര്പ്പിക്കുന്നു..

    വിനോദ് നാരായണന്

    ആദ്യകഥ ‘പക്ഷികള് ചേക്കേറുന്നിടം’ പ്രസിദ്ധീകരിച്ചത് 1997ല് മംഗംളം വാരികയിലായിരുന്നു. ആദ്യത്തെ നോവല് ‘മായക്കൊട്ടാരം’ ഖണ്ഡശഃ പ്രസിദ്ധീകരിക്കപ്പെട്ടത് 1999 ല് മനോരാജ്യം വാരികയിലാണ്. വിവിധ ആനുകാലികങ്ങളിലായി നാല്പതില്പരം ചെറുകഥകളെഴുതി. എച്ച് ആന്ഡ് സി, കുരുക്ഷേത്ര, അസെന്ഡ് ബുക്സ്, സുരാ ബുക്സ്, ഷാരോണ് ബുക്സ് തുടങ്ങിയ പ്രസാധകരിലൂടെ 160 ല് കൂടുതല് പുസ്തകങ്ങള് പ്രസിദ്ധീകരിക്കപ്പെട്ടു. പ്രധാനമായും പ്രസിദ്ധീകരിക്കപ്പെട്ടത് നോവലുകളും ബാലസാഹിത്യകൃതികളുമാണ്.  മന്ദാരയക്ഷി (നോവല്), ബ്ലാക്ക് നൈറ്റ് ഗൗണ് (തിരക്കഥ), കാമിക(നോവല്), മാരിയമ്മന് തെരുവ് (നോവല്), മുംബൈ റസ്റ്റോറന്റ് (നോവല്), ഡബിള് മര്ഡര് (കഥകള്), ദി റെഡ് (നോവല്), നായിക (നോവല്) എന്നിവ പ്രധാനപുസ്തകങ്ങളാണ്.  ആമസോണ്, ലീന് പബ്, ഓള് ഓതര്, ഗുഡ് റീഡ് തുടങ്ങിയ അന്താരാഷ്ട്ര പ്രസാധകരിലൂടെയും പുസ്തകങ്ങള് പ്രസിദ്ധീകരിച്ചു.

    1975 ല് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില് ജനിച്ചു. പിതാവ് ചോറ്റാനിക്കര വെളുമ്പറമ്പില് നാരായണനും മാതാവ് തൃപ്പൂണിത്തുറ എരൂര് വാണിയത്തു വീട്ടില് ഓമനയുമാണ്. ചോറ്റാനിക്കര ഗവ.ഹൈസ്കൂളിലും തൃപ്പൂണിത്തുറ ഗവ.കോളജിലുമായി വിദ്യാഭ്യാസം ചെയ്തു. ചരിത്രത്തില് ബിരുദാനന്തരബിരുദം നേടിയതിനുശേഷം പത്രപ്രവര്ത്തകനായി. ഇപ്പോള് സ്വതന്ത്ര എഴുത്തുകാരനും തിരക്കഥാകൃത്തുമാണ്. നൈന ബുക്സ്, ബൂണ്സ് എന്റര്ടെയ്ന്മെന്റ്സ് എന്നീ സ്ഥാപനങ്ങള് നടത്തുന്നു. നൈസാമിന്റെ ഒട്ടകങ്ങള്. 14 ഡേ, തങ്കമണിയുടെ ജാരന് തുടങ്ങി 5 ഹ്രസ്വചിത്രങ്ങള് തിരക്കഥയെഴുതി സംവിധാനം ചെയ്യുകയും അവ വിവിധ അന്താരാഷ്ട്ര ചലച്ചിത്രവേദികളില് പ്രദര്ശിപ്പിക്കപ്പെടുകയും പുരസ്കാരാര്ഹമാവുകയും ചെയ്തു.

    വിലാസം: ശിവരഞ്ജിനി’ ചെമ്പ്. P.O,

    പിന്: 682608 വൈക്കം,

    കോട്ടയം ജില്ല.

    Email: boonsenter@gmail.com

    Whatsap: 9567216134,

    Website: www.nynabooks.com

    അധ്യായം ഒന്ന്

    മര്ഡര് ഇന് ലോക്ക്ഡൗണ്

    2020 ഒക്ടോബര് മാസം

    തുലാവര്ഷം തകര്ത്തു പെയ്യുന്ന ഒരു രാത്രിയായിരുന്നു അത്.

    കോവിഡ് 19 ലോക്ഡൗണ് കാലമാണ്. ജീവിതം സാധാരണനിലയിലേക്കു വരാന് ഇനിയും സമയമെടുക്കും. ജനങ്ങള് എല്ലാവരും അവരവരുടെ വീടുകളില് തന്നെ തമ്പടിച്ചിരിക്കുന്നു. റോഡ് തികച്ചും വിജനമാണ്. ഇടക്കിടെ പാഞ്ഞുപോകുന്ന ആംബുലന്സുകളും പോലീസ് വണ്ടികളം ഒഴിച്ചാല് മറ്റൊരു ചലനവും എവിടേയുമില്ല.

    തൃശൂര് നഗരത്തിന്റെ പ്രാന്തപ്രദേശത്തെവിടേയോ ഉള്ള ഒരു വീടിന്റെ രണ്ടാം നിലയിലെ ജനാലയിലൂടെ നേരിയ പ്രകാശം അരിച്ചിറങ്ങിക്കൊണ്ടിരുന്നു.

    ദീപക്ക് എന്ന യുവാവിന്റെ മുറിയായിരുന്നു അത്. അയാള് ലാപ്ടോപ്പില് ഏതോ സിനിമ ആസ്വദിക്കുകയാണ്.

    ലോക്ക് ഡൗണ് കാലത്തെ ആ രാത്രിയില് വിരസമായി സമയം തള്ളി നീക്കുകയാണ് ദീപക്ക്. അയാളെപ്പോലെ എല്ലാ ചെറുപ്പക്കാരും അതുതന്നെയാണ് കോവിഡ് കാലത്ത് ചെയ്തുകൊണ്ടിരിക്കുന്നത്.

    ദീപക്കിന് ആ സമയം ഫോണില് ഒരു മെസേജ് വന്നു.

    അനുഷയുടെ മെസേജാണ്

    ദീപക് താല്പര്യത്തോടെ ഫോണില് നോക്കി.

    വേഗം സ്കൈപ്പില് വരൂ.

    അതായിരുന്നു മെസേജ്

    ദീപക്കിന്റെ സുഹൃത്താണ് അനൂഷ. പലപ്പോഴും ഫോണിലും വീഡിയോകോളിലുമായി ചാറ്റ് നടത്താറുണ്ട് അവര്.

    ദീപക് ഉത്സാഹത്തോടെ ലാപടോപ് തുറന്ന് സ്കൈപ്പില് അനൂഷയുടെ വീഡിയോ കോളിലേക്ക് വന്നു.

    സ്ക്രീനില് അനൂഷയെ കണ്ടു.

    പക്ഷേ അനൂഷ പതിവില്ലാത്തവിധം പരിഭ്രാന്തയാണ്.

    അവളുമായി അല്പനേരം സൊറ പറയാം എന്നുകരുതിയ ദീപക്ക് ആശങ്കയോടെ അവളെ നോക്കി.

    ഹായ് അനൂഷ...

    അനൂഷ പറഞ്ഞു:  ദീപക്, ഞാനൊരു കുരുക്കില്പ്പെട്ടു, എന്നെ രക്ഷിക്കണം.

    കുരുക്കോ എന്തു കുരുക്ക്. നീ കാര്യം പറയ്..

    ദയവുചെയ്ത് നീയിതാരോടും പറയരുത്.

    നീ കാര്യം പറയൂ.

    നീ എനിക്കു വാക്കു തരൂ ദീപക്ക്. കാരണം നിന്നെ ഞാന് അത്രക്കു വിശ്വസിക്കുന്നു. നീയല്ലാകെ എനിക്കിപ്പോള് മറ്റാരും ആശ്രയമില്ല.

    അതുകേട്ട് ദീപക്ക് ഒന്നു വിയര്ത്തു. എന്തു വള്ളിക്കെട്ടാണാവോ ഇത്?"

    അനൂഷ കാര്യം പറയൂ.

    അവള് മരിച്ചു കിടക്കുന്നു.

    അനൂഷ പൊടുന്നനെ പറഞ്ഞു.

    ദീപക് ഞെട്ടി.

    മരിച്ചുകിടക്കുന്നെന്നോ... ആര്?

    എന്റെ ഹോസ്റ്റല് മേറ്റാണ്. പിന്നെ കൂട്ടുകാരിയാണ്..

    അനൂഷ നീ നോക്കിയിരിക്കാതെ വേഗം പോലീസിനെ വിളിക്ക്.

    അതു നടക്കില്ല ദീപക്.. പ്രശ്നമാണ്.

    കാരണം?

    ഇന്നലെ അവളുടെ വീട്ടില് നിന്നും ഞാനാണവളെ കടത്തിക്കൊണ്ടു വന്നത്..അതും സെക്യൂരിറ്റിയുടെ കണ്ണുവെട്ടിച്ച് ഒരു ട്രാവല് ബാഗില്..

    എന്തിന്..?

    അനൂഷ പരുങ്ങലോടെ പറഞ്ഞു

    "ചുമ്മാ ഒരു രസത്തിന്.. അവള് ഒറ്റക്ക് ഒരു വാടക ഫ്ളാറ്റില് താമസിക്കുകയാണ്. ഞാന് അവളുടെ ഫ്ളാറ്റില് ചെല്ലുന്നതും മറ്റും സിസിടിവിയില് കാണും. പിന്നെ സെക്യൂരിറ്റിക്കുമറിയാം. മാത്രമല്ല അവള് എന്റെ ഹോസ്റ്റലിലെ മെംബറുമല്ല. എന്റെ റൂമില് അവളെ

    Enjoying the preview?
    Page 1 of 1