Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

ആനമയിലൊട്ടകം Anamayilottakam: Crime Thriller Novel
ആനമയിലൊട്ടകം Anamayilottakam: Crime Thriller Novel
ആനമയിലൊട്ടകം Anamayilottakam: Crime Thriller Novel
Ebook161 pages35 minutes

ആനമയിലൊട്ടകം Anamayilottakam: Crime Thriller Novel

Rating: 0 out of 5 stars

()

Read preview

About this ebook

മാപ്രാണംകാട്ടെ മന്ദാകിനി തീയറ്ററില്‍ ഫല്‍ഗുനന്‍റെ കുണ്ഠിതങ്ങള്‍ സെക്കന്‍റ് ഷോ തുടങ്ങിയപ്പോഴാണ് കോക്കാച്ചി സാബുവിനെ അജ്ഞാതരായ ചിലര്‍ ആക്രമിച്ചത്. അവിടെ മുതല്‍ക്കാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നതും വെറും ഒരു രാത്രിയും ഒരു പകലും കൊണ്ട് മാപ്രാണംകാട്ടെ ഇളക്കിമറിച്ച സംഭവങ്ങള്‍ അരങ്ങേറുന്നതും.

വ്യത്യസ്തമായ ഒരു സസ്പെന്‍സ് വില്ലേജ് ത്രില്ലര്‍ നോവലാണ് വിനോദ് നാരായണന്‍ എഴുതിയ ആനമയിലൊട്ടകം.

Book published by NYNA BOOKS

 

Languageमलयालम
PublisherNyna Books
Release dateFeb 27, 2023
ISBN9798215708286
ആനമയിലൊട്ടകം Anamayilottakam: Crime Thriller Novel
Author

Vinod Narayanan

Vinod Narayanan is an Indian author. He was born on March 24, 1975 at Thripunithura in Ernakulam district, Kerala state in India. His father Chottanikkara Velumbarambil Narayanan and his mother Thrippunithura Eroor Vaniyathuparambil Omana. He studied in Chottanikkara Govt Arts College and Thripunithura Govt College. After graduating in history he became a journalist. Now he is an independent writer and screenwriter. Five short films were scripted and screened in various international film Festivals and won awards. The first novel ‘Mayakkottaram’ (The Magic Palace) was published in 1999 at Manorajyam weekly. He has published forty short stories in different periodicals. More than 160 books have been published by various publishers. The main books are “The Red” (novel), “Double murder” (Novel), Mandarayakshi (Novel), Mumbai Restaurant (Novel), Nayika (Novel), Kamika (Novel), Welcome to Kochi (Novel) and other Malayalam books. Black night gown (Film script), Incest (Stories), the imagination of secret lover (Stories), Talking birds (Stories) are his English fictions.  Also he wrote 60 children’s books.     Address: 'Sivaranjani' Chempu. P.O, PIN: 686608 Vaikom, Kottayam district, Kerala state, India Phone: 9567216134 Email: boonsenter@gmail.com

Read more from Vinod Narayanan

Related to ആനമയിലൊട്ടകം Anamayilottakam

Related ebooks

Related categories

Reviews for ആനമയിലൊട്ടകം Anamayilottakam

Rating: 0 out of 5 stars
0 ratings

0 ratings0 reviews

What did you think?

Tap to rate

Review must be at least 10 words

    Book preview

    ആനമയിലൊട്ടകം Anamayilottakam - Vinod Narayanan

    ആനമയിലൊട്ടകം

    വില്ലേജ് ത്രില്ലര്‍ നോവല്‍

    വിനോദ് നാരായണന്‍

    ––––––––

    ആമുഖം

    മാപ്രാണംകാട്ടെ മന്ദാകിനി തീയറ്ററില്‍ ഫല്‍ഗുനന്‍റെ കുണ്ഠിതങ്ങള്‍ സെക്കന്‍റ് ഷോ തുടങ്ങിയപ്പോഴാണ് കോക്കാച്ചി സാബുവിനെ അജ്ഞാതരായ ചിലര്‍ ആക്രമിച്ചത്. അവിടെ മുതല്‍ക്കാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നതും വെറും ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ മാപ്രാണംകാട്ടെ ഇളക്കിമറിച്ച സംഭങ്ങള്‍ അരങ്ങേറുന്നതും. ഒരു സസ്പെന്‍സ് വില്ലേജ് ത്രില്ലര്‍ നോവലാണ് ആനമയിലൊട്ടകം.

    അധ്യായം ഒന്ന്

    9.30 പിഎം

    അന്നു രാത്രി മാപ്രാണംകാട്ടെ മന്ദാകിനി തീയേറ്ററില്‍ ഫല്‍ഗുനന്‍റെ കുണ്ടിതങ്ങള്‍ സെക്കന്‍റ് ഷോ നടക്കുവായിരുന്നു. അമേരിക്കന്‍ പ്രസിഡന്‍റ് ബൈഡനും റഷ്യന്‍ പ്രസിഡന്‍റ് പുട്ടിനും മുഖ്യമന്ത്രി പിണറായി വിജയനും വരെ നന്ദി പറഞ്ഞുകൊണ്ട് ഇഴഞ്ഞു തുടങ്ങിയ പടത്തിന്‍റെ ആമുഖമായി ശ്വാസംകോശം സ്പോഞ്ച് പോലെയാണ്  എന്ന പരസ്യം കളിച്ചുകൊണ്ടിരിക്കുമ്പോള്‍ അയ്മ്പതു രൂപാ ഗോള്‍ഡന്‍ സര്‍ക്കിളിലെ മുന്‍നിര കസേരില്‍ നിന്ന് രണ്ടുപേര്‍ തലയില്‍ തുണിയിട്ട് പതിയെ പുറത്തേക്കിറങ്ങി. ആളുകള്‍ ഓരോന്നായി വന്നു കേറുന്നതേയുള്ളൂ. അപ്പോഴാ രണ്ടെണ്ണം പുറത്തേക്കു  നൂളുന്നത്. വാതില്‍ക്കല്‍ നിന്ന കോട്ടിട്ട ടിക്കറ്റു കീറുകാരന്‍ അതുങ്ങളെ സംശത്തോടെ നോക്കി. ടിയാന്‍റെ സംശയം കണ്ടപ്പോള്‍ മുമ്പേയിറങ്ങിയവന്‍ തല പൊക്കാതെ ചോദിച്ചു

    മൂത്രപ്പുര എവിട്യാ?

    ലവന്‍ ഇടതുഭാഗത്തേക്ക് കൈ ചൂണ്ടിക്കാണിച്ചു.

    അതുങ്ങള്‍ വലതുഭാഗത്തേക്കു പോയി

    ഇടനാഴി വിജനമായിരുന്നു.

    കാലൊച്ചയൊന്നും കേള്‍പ്പിക്കാതെ പതിയെ മുന്നോട്ടു നടന്നപ്പോള്‍ ഒരു പെണ്ണിന്‍റെ പടം വരച്ചു വച്ചിരിക്കുന്നതു കണ്ടു.

    പെണ്ണുങ്ങളുടെ ടോയ്ലറ്റ്.

    ഒരുത്തി സാരി അടപടലം പൊക്കിപ്പിടിച്ച് ഇലാസ്റ്റിക് പോയ പാന്‍റീസിന്‍റെ വള്ളി കൂട്ടിക്കെട്ടുകയായിരുന്നു.

    അതുങ്ങള് ഇതു കണ്ട് പേടിച്ചുുപോയപ്പോള്‍ മൂടുലക്കുന്ന ഒരു തെറി വിളി വീണു.

    തലയിലെ തുണി ഒന്നുകൂടി താഴ്ത്തിപ്പിടിച്ച് ഇടനാഴിയുടെ അറ്റത്തെ ഗ്രില്ലുവാതില്‍ തള്ളിനോക്കി.

    അതു തുറക്കുന്നത് പാര്‍ക്കിങ്ങിലേക്കായിരുന്നു.

    ചെമ്പിട്ട കോളനിയിലെ ഏതോ കല്യാണവീട്ടില്‍ മൈക്കുസെറ്റ് വച്ച് ഏതോ ഒരുത്തന്‍ അലറിപ്പാടുന്നുണ്ടായിരുന്നു. കുറേപേര് തുള്ളുന്ന ശബ്ദകോലാഹലങ്ങളും മൈക്കിലൂടെ കേള്‍ക്കാം നാട്ടുകാരുടെ കഷ്ടകാലം. അതുങ്ങള് പമ്മിപ്പരുങ്ങി മൂത്രം മണക്കുന്ന മതിലിന്‍റെ വിടവിലൂടെ പുറത്തിറങ്ങി. ഇരുട്ടുവീണ ഇടറോഡായിരുന്നു അത്.

    മാപ്രാണംകാട്ട് ജംഗ്ഷനില്‍ നിന്നും കോശാപ്പിള്ളിക്കു പോകുന്ന റോഡായിരുന്നു അത്. പരിസരം വിജനമാണ്. ഹെഡ്ലൈറ്റു ഡിം ചെയ്തുകൊണ്ട് ഒരു ഓട്ടോറിക്ഷാ ടാറിളകിയ റോഡിലൂടെ ചാടി ചാടി വന്നു. കോശാപ്പിള്ളി സുമതിയേയും കൊണ്ട് എമറാള്‍ഡ് ലോഡജിലേക്കു പോകുന്ന വണ്ടിയായിരുന്നു അത്. തത്തമ്മ ഫൈസലിന്‍റെ വണ്ടി. സിനിമാക്കാര് തമ്പടിക്കുന്ന ലോഡ്ജാണ് മാപ്രാണംകാട്ട് ജംഗ്ഷനിലെ എമറാള്‍ഡ് ലോഡ്ജ്. ഇന്ന് സിനിമാച്ചര്‍ച്ചയുണ്ടാകുമെന്ന് അതുങ്ങള്‍ പരസ്പരം പറഞ്ഞു. ഫൈസല്‍ പ്രൊഡകഷന്‍ മാനേജരാണ്. അവന്‍റെ ഭാര്യ ലില്ലി സിനിമാ നടിയാണ്. കോശാപ്പിളളി സുമതിയും നടിയാണ്. അതുങ്ങളില്‍ ചുവന്ന ടീഷര്‍ട്ടുകാരന്  സുമതിയെ നന്നായി അറിയാമെന്നു തോന്നുന്നു. അവന്‍ അവരുടെ റീല്‍സൊക്കെ സോഷ്യല്‍മീഡിയയില്‍ കണ്ടിട്ടുണ്ടത്രേ. സുമതിക്ക് ആറു കോടി ഫോളോവേഴ്സുണ്ട്. കാവിയുടുത്ത മറ്റേയാള്‍ക്ക് സോഷ്യല്‍മീഡിയയില്‍ പരിചയമില്ല. അങ്ങേര് പക്ഷേ സുമതിയോടൊപ്പം കിടന്നിട്ടുണ്ടെന്ന് ചുമ്മാ അങ്ങു തള്ളി. തെളിവും നിരത്തി.

    നെനക്കറിയാവോ സുമതിയുടെ അടിവയറില്‍ പാമ്പിന്‍റെ പടം പച്ചകുത്തിയിട്ടുണ്ട്. ഞാനതേല്‍ നക്കിനോക്കിയിട്ടുണ്ട്.

    അതെല്ലാവര്‍ക്കും അറിയാം. റീല്‍സില്‍ ഓള് കാണിച്ചിട്ടുള്ളതല്ല്യോ..!

    എന്നേയോ?

    മറ്റേയാളുടെ ചങ്കു കത്തിയ പോലെ

    ഇല്ല. പാമ്പിന്‍റെം പടം.. രാജവെമ്പാലയാ...

    ഓ അവളൊരു രാജവെമ്പാലയാ... ഓള് ഡെല്‍ഹിയില്‍ പഠിച്ചിരുന്ന കാലത്ത് ലാഹോറിലേക്ക് ഒരു തീര്‍ത്ഥയാത്ര പോയാരുന്നു. അവിടെവച്ച് ഒരു പഠാണിയുമായി പ്രേമത്തിലായി. അയളു കേറി പണിതേപ്പിന്നെ സുമതി പഠിത്തം മതിയാക്കി സിനിമേല് കേറി. പഠാണി പണിത പെണ്ണും മമ്മൂട്ടി ഓടിച്ച കാറും....

    അപ്പോഴേക്കും ഇടറോഡിന്‍റെ അങ്ങേയറ്റത്തു നിന്നും ചൂട്ടിന്‍റെ വെട്ടം കണ്ടു.

    അതുങ്ങള് രണ്ടും ഉല്‍സാഹത്തിലായി.

    ന്‍റെ നാവു വരളണ്ട്.. ഒരു ബീഡീണ്ടോ?

    നീലച്ചടയന്‍ ചക്കരക്കൊല്ലിയുണ്ട്... മതിയോ?

    വേണ്ട തലപുണ്ണാവും... ഈ ചടങ്ങു കഴിയട്ടെ..

    രണ്ടാളും ജാഗരൂകരായി.

    ചുട്ടുകറ്റ ചാടി ചാടി താളം തെറ്റി അടുത്തടുത്തു വന്നു.

    നായ ഓരിയിടുന്നുണ്ട്.

    അല്ലടാവേ... കഴിഞ്ഞ കൊല്ലം ചാടിയെറങ്ങിയ ഇരുന്നൂറ് പടത്തിലെ പാട്ടും പുളളി പാടി.. അതാണ്. ഒടുക്കം ഒരു മുട്ടന്‍ തെറിയും പറഞ്ഞത് കേട്ടാര്‍ന്നോ?

    മൈരന്‍ .... ഇതൊക്കെ കണ്ടു തീര്‍ത്തോ?

    ആര് കണ്ടു... ഫേസ്ബുക്കില്‍ തള്ളുകാരുടെ പോസ്റ്ററുകാണും. പി്ന്നെ മാപ്രകളും തള്ളും..

    ഇവന്‍ അപ്ഡേറ്റഡാ... നായിന്‍റെ മോന്‍..

    ചൂട്ടുകറ്റ അടുത്തെത്തിയതും അതുങ്ങള് ഇലക്ട്ര്ിക് പോസ്റ്റിന്‍റെ മറവിലേക്കു പമ്മി.

    ഇരുട്ടുവാക്കിന് ചൂട്ടുകറ്റക്കാരന്‍ മുന്നിലേക്ക് നീങ്ങിയതും അതുങ്ങള്‍ പിന്നാലെയെത്തി കൈപ്പൂട്ടുകൊണ്ട് കത്രികയിട്ടു. ചൂട്ടുകറ്റ് താഴെ വീണത് ചുവന്ന ബനിയന്‍കാരന്‍ ചവിട്ടിക്കെടുത്തി.

    വഴിപോക്കന്‍ അതുങ്ങളുദ്ദേശിച്ചപോലെയായിരുന്നില്ല. വെട്ടുപോത്തിന് വാറ്റു കൊടുത്ത പോലെയായിരുന്നു അവന്‍റെ അമറിച്ച. കത്രികപ്പൂട്ടിട്ട് പിന്നില്‍ നിന്നവനെ ഇടംകാലിട്ട് തറയില്‍ വീഴിച്ചു വഴിപോക്കന്‍. അവന്‍റെ നെഞ്ചാം കോട്ട നോക്കി കാലുയര്‍ന്നപ്പോള്‍ കാവിയുടുത്തവന്‍ കഴുത്തിലെ തോര്‍ത്തഴിച്ച് കുരുക്കിട്ടു പിടിച്ചു. താഴെ കിടന്നവന്‍ ഉരുണ്ടുമാറി ചാടിയെണീറ്റു. കാവിയുടുത്തവന്‍റെ കിടുങ്ങാമണി പിടിച്ചു പൊട്ടിക്കാന്‍ വഴിപോക്കന്‍ പഠിച്ച പണി പലതും നോക്കുന്നുണ്ട്. ചുവന്ന ബനിയന്‍കാരന്‍ അങ്ങേരുടെ കാലുവാരാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ ബലിഷ്ഠമായ കാലുകളില്‍ പിടി കിട്ടുന്നില്ല. ഒരു തൊഴി കിട്ടിയപ്പോള്‍ ചുവന്ന ബനിയന്‍കാരന്‍ തെറിച്ചുപോയി. അവന്‍ വഴിയോരത്തിരുന്ന് നെഞ്ചു തിരുമ്മിയപ്പോള്‍ കാവിക്കാരന്‍ അലറി.

    വന്നു പിടിയെ മൈരേ..

    ചുവന്ന ബനിയന്‍കാരന്‍ ഒരു പത്തലെടുത്തുകൊണ്ടു വന്ന് വഴിപോക്കന്‍റെ കാലില്‍ തല്ലി.

    ആനക്കാലില്‍ തെര്‍മോക്കോളുകൊണ്ട് അടിക്കുന്നപോലെയിരുന്നു.

    കാവിക്കാരന്‍റെ പിടുത്തം അയഞ്ഞുവെന്നു കണ്ടപ്പോള്‍ ചുവന്ന ബനിയന്‍കാരന്‍ ഉടുമുണ്ടഴിച്ച് വഴിപോക്കന്‍റെ തലവഴിയിട്ടു.

    എന്നിട്ടു മുഖം നോക്കി രണ്ടു

    Enjoying the preview?
    Page 1 of 1