Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

രുദ്രസേന Rudrasena: Malayalam novel
രുദ്രസേന Rudrasena: Malayalam novel
രുദ്രസേന Rudrasena: Malayalam novel
Ebook192 pages40 minutes

രുദ്രസേന Rudrasena: Malayalam novel

Rating: 0 out of 5 stars

()

Read preview

About this ebook

ഹിമാചലത്തില്‍ കാളി ഗണ്ഢകി നദിക്ക് കിഴക്ക് ദക്ഷിണഅന്നപൂര്‍ണാ കൊടുമുടിയും കടന്നുള്ള അജ്ഞാതമേരുവിനപ്പുറത്ത് കേയൂരകദേശമാണ്. അത് മനുഷ്യര്‍ക്ക് ദൃഷ്ടിഗോചരമല്ല, അതിനാല്‍ അത് അപ്രാപ്യവുമാണ്. എന്നാല്‍ കേയൂരകന്മാര്‍ അജ്ഞാതമേരുവും കടന്ന് ഹിമാചല താഴ്വരയിലേക്കും ജംബുദ്വീപത്തിന്‍റെ നാനാ ദിക്കുകളിലേക്കും ആകാശമാര്‍ഗമോ അദൃശ്യരായോ സഞ്ചരിക്കും. അവര്‍ ദേവകള്‍ക്കും മനുഷ്യര്‍ക്കുമിടയില്‍ ആത്മാവിന്‍റെ ശക്തിയാല്‍ ജന്മത്തില്‍ത്തന്നെ അണിമാദിവിദ്യകള്‍ കരഗതമാക്കിയവരാണ്. അവര്‍ ആധുനിക മനുഷ്യരുടെ സൈബര്‍ ലോകത്തിലേക്ക് കടന്നുവരും. രതിവേഗത്തിന്‍റെ പ്രചണ്ഡതാളങ്ങള്‍ രചിക്കാന്‍ അവര്‍ക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക. വിനോദ് നാരായണന്‍റെ ഫാന്‍റസി ത്രില്ലര്‍ നോവല്‍.

 

Warning

This novel contains sexual content. So this book may not be suitable for children.

Languageमलयालम
PublisherNyna Books
Release dateJun 1, 2023
ISBN9798223196785
രുദ്രസേന Rudrasena: Malayalam novel
Author

Vinod Narayanan

Vinod Narayanan is an Indian author. He was born on March 24, 1975 at Thripunithura in Ernakulam district, Kerala state in India. His father Chottanikkara Velumbarambil Narayanan and his mother Thrippunithura Eroor Vaniyathuparambil Omana. He studied in Chottanikkara Govt Arts College and Thripunithura Govt College. After graduating in history he became a journalist. Now he is an independent writer and screenwriter. Five short films were scripted and screened in various international film Festivals and won awards. The first novel ‘Mayakkottaram’ (The Magic Palace) was published in 1999 at Manorajyam weekly. He has published forty short stories in different periodicals. More than 160 books have been published by various publishers. The main books are “The Red” (novel), “Double murder” (Novel), Mandarayakshi (Novel), Mumbai Restaurant (Novel), Nayika (Novel), Kamika (Novel), Welcome to Kochi (Novel) and other Malayalam books. Black night gown (Film script), Incest (Stories), the imagination of secret lover (Stories), Talking birds (Stories) are his English fictions.  Also he wrote 60 children’s books.     Address: 'Sivaranjani' Chempu. P.O, PIN: 686608 Vaikom, Kottayam district, Kerala state, India Phone: 9567216134 Email: boonsenter@gmail.com

Read more from Vinod Narayanan

Related to രുദ്രസേന Rudrasena

Related ebooks

Reviews for രുദ്രസേന Rudrasena

Rating: 0 out of 5 stars
0 ratings

0 ratings0 reviews

What did you think?

Tap to rate

Review must be at least 10 words

    Book preview

    രുദ്രസേന Rudrasena - Vinod Narayanan

    വിനോദ് നാരായണന്‍

    logo 320x320A.jpg

    മുന്നറിയിപ്പ്

    ഈ നോവലില്‍ കാമോദ്ദീപകങ്ങളായ ആഖ്യാനബിംബങ്ങള്‍ ഉടനീളം ഉണ്ട്. അത്തരം ഉല്ലേഖനങ്ങള്‍ ചിലരെ മാനസികമായും ശാരീരികമായും അസ്വസ്ഥരാക്കിയേക്കാം. അങ്ങനെയുള്ളവര്‍ക്കും കുട്ടികള്‍ക്കും ഈ നോവല്‍ അനുയോജ്യമല്ല.

    ശിവമേരുവിന്‍റെ താഴ്വര

    ഹിമാചലത്തില്‍ കാളി ഗണ്ഢകി നദിക്ക് കിഴക്ക് ദക്ഷിണഅന്നപൂര്‍ണാ കൊടുമുടിയും കടന്നുള്ള അജ്ഞാതമേരുവിനപ്പുറത്ത് കേയൂരകദേശമാണ്. അത് മനുഷ്യര്‍ക്ക് ദൃഷ്ടിഗോചരമല്ല, അതുകൊണ്ടുതന്നെ അപ്രാപ്യവുമാണ്. എന്നാല്‍ കേയൂരകന്മാര്‍ അജ്ഞാതമേരുവും കടന്ന് ഹിമാചല താഴ് വരയിലേക്കും ജംബുദ്വീപത്തിന്‍റെ നാനാ ദിക്കുകളിലേക്കും ആകാശമാര്‍ഗമോ അദൃശ്യരായോ സഞ്ചരിക്കാറുണ്ട്. അവര്‍ ദേവകള്‍ക്കും മനുഷ്യര്‍ക്കുമിടയില്‍ ആത്മാവിന്‍റെ ശക്തി കൊണ്ട് ജന്മം കൊണ്ടു തന്നെ അണിമാദിവിദ്യകള്‍ കരഗതമാക്കിയവരാണ്. ജീവാത്മാവിധാനത്തില്‍ പിതൃക്കള്‍ക്കും മേലേയും ദേവകള്‍ക്കു താഴേയുമാണ് കേയൂരകന്മാരുടെ സ്ഥാനം. സുവര്‍ണയോഗിനി എന്ന നദിയുടെ തീരവും  ശിവമേരു എന്ന പര്‍വതത്തിന്‍റെ താഴ് വരയുമാണ് കേയൂരകദേശം. സുവര്‍ണയോഗിനി എന്ന നദി ഗോമുഖില്‍ തുടങ്ങി മനുഷ്യനേത്രങ്ങള്‍ക്ക് ദൃശ്യമാകുന്നു. ഗോമുഖില്‍ പ്രത്യക്ഷപ്പെടുന്ന നദിയില്‍ ചിലപ്പോള്‍ കേയൂരകലോകത്തിന്‍റെ അവശിഷ്ടങ്ങള്‍ എന്തെങ്കിലും കാണാറുമുണ്ട്, അത് മിക്കവാറും അപൂര്‍വമായ പൂക്കളോ കിരീടത്തില്‍ നിന്നോ തോള്‍വളകളില്‍ നിന്നോ അടര്‍ന്നുവീണ രത്നങ്ങളോ ആകാം. അജ്ഞാതമേരു കടന്നുവരുന്ന കേയൂരകസ്ത്രീകളോ പുരുഷന്മാരോ മനുഷ്യരില്‍ ഇണകളെ തേടാറുണ്ട്. അതിന്ദ്രീയശക്തികളുള്ള അവരുടെ അധിനിവേശം തടുക്കാന്‍ മനുഷ്യര്‍ക്കു പലപ്പോഴും കഴിയാറില്ല.

    ജഡാമാഞ്ചിയുടെ ഗന്ധം

    അന്നു രാത്രി മുംബൈ പീക്കോക്ക് ഹോട്ടലിന്‍റെ ലോബിയില്‍ അവന്‍ കാത്തിരുന്നു. വിനായക് ദേശ്പാണ്ഡേ എന്ന യുവാവായിരുന്നു അത്. വെളുത്തു കിളരം കൂടിയ സുന്ദരന്‍. ബോളിവുഡിലേക്ക് ചുവടു വയ്ക്കുന്ന ഇന്ത്യന്‍ മോഡല്‍. ഫാഷന്‍ മാഗസിനുകളുടെ കവര്‍ ചിത്രങ്ങളില്‍ വിനായക് പാണ്ഡേയുടെ ഭംഗിയുള്ള ഉടലും ഭംഗിയായി വെട്ടി നിര്‍ത്തിയ കുറ്റിത്താടിയുമുള്ള നിഷ്കള്ങ്കമുഖവും സ്ഥാനം പിടിച്ചുകഴിഞ്ഞു. വിവിഐപികള്‍ ഏറെയും താമസിക്കുന്ന ഹോട്ടലായതിനാല്‍ അവനെ പ്രത്യേകിച്ചാരും ശ്രദ്ധിച്ചില്ല. ഒരു സാധാരണ ഹോട്ടലാണെങ്കില്‍ ആരാധകരുടെ ശല്യം ഏറെയുണ്ടായേനേ.

    ഹൈഹീല്‍ ചെരിപ്പിന്‍റെ ധൃതഗതിയിലുള്ള നടത്തത്തിന്‍റെ ശബ്ദവും അമേരിക്കന്‍ ലഗൂണ്‍ ഫ്രോക്കിന്‍റെ ഉലച്ചിലും കേട് അവന്‍ മൊബൈല്‍ ഫോണില്‍ നിന്ന് തലയുയര്‍ത്തി.

    അത് അവളായിരുന്നു.

    സോനാക്ഷി ബേന്ദ്രേ!

    അവളെ കണ്ട് അവന്‍ കണ്ണുചിമ്മാതെ നോക്കിയിരുന്നുപോയി.

    കറുപ്പും ഗോള്‍ഡും ഇടകലര്‍ന്ന് കളര്‍ ചെയ്ത ഷാംപൂ ചെയ്ത മുടിയിലേക്ക് കൂളിംഗ് ഗ്ലാസ് കയറ്റി വച്ചിരിക്കുന്നു.

    രക്താധരങ്ങളില്‍ ആരേയും കൊതിപ്പിക്കുന്ന പുഞ്ചിരി.

    ഞാന്‍ വൈകിയോ വിനായക്?

    ഇല്ല സോനാ

    അവന്‍ സ്വപ്നത്തിലെന്ന പോലെ പറഞ്ഞു.

    ഇപ്പോള്‍ നീ ഒരു അപ്സരസിനെ പോലെയുണ്ട്.

    അവള്‍ അതുകേട്ടു ചിരിയോടെ കൈയിലിരുന്ന വിലകൂടിയ മൊബൈല്‍ ഹാന്‍ഡ് ബാഗിലേക്കിട്ടു.

    അതുകണ്ട് വിനായക് പറഞ്ഞു

    "ഇതുകൊണ്ടെന്തെങ്കിലും പ്രയോജനമുണ്ടോ. എപ്പോഴെങ്കിലും വിളിച്ചാല്‍ കിട്ടണ്ടേ?ڈ

    ഞാന്‍ വിളിക്കുന്നില്ലേ ഡിയര്‍!

    സോനാക്ഷിയുടെ ശബ്ദം ആര്‍ദ്രമായി."

    അതുകൊണ്ടായോ.. എനിക്കെപ്പോഴും നിന്നെ കാണണം, നിന്‍റെ ശബ്ദം കേള്‍ക്കണം.

    അവന്‍ എഴുന്നേറ്റ് അവളുടെ അരക്കെട്ടില്‍ ചുറ്റിപ്പിടിച്ചുകൊണ്ട് ലിഫ്റ്റിലേക്കു നടന്നു.

    അവള്‍ക്കു ജഡാമാഞ്ചിയുടെ ഗന്ധമായിരുന്നു.

    ഇതെന്തു പെര്‍ഫ്യൂമാണ്. ഞാന്‍ പല പെര്‍ഫ്യൂമും ഉപയോഗിക്കുന്നുണ്ട്. ലാവെന്‍ഡറിന്‍റെ വിവിധ അരോമകള്‍ പരീക്ഷിച്ചിട്ടുണ്ട്. പക്ഷേ ഇത് വളരെ ഹൃദ്യമാണ്.

    അവന്‍ അവളെ ശക്തമായി ശ്വസിച്ചുകൊണ്ട് പറഞ്ഞു.

    നിനക്കു വേണോ?

    അവള്‍ ലിഫ്റ്റിലേക്കു കയറിക്കൊണ്ടു ചോദിച്ചു

    പിന്നെ തീര്‍ച്ചയായും വേണം.

    അവന്‍ പറഞ്ഞു കൊണ്ട് പതിനഞ്ചാം നിലയുടെ പട്ടണ്‍ അമര്‍ത്തി.

    തരാം.

    അവള്‍ അതുപറഞ്ഞിട്ട് അവന്‍റെ കണ്ണുകളിലേക്കു തീവ്രമായ പ്രണയത്തോടെ നോക്കി. ആ സുന്ദരമായ കണ്ണുകളുടെ ആഴങ്ങളില്‍ പ്രണയത്തിന്‍റെ പരല്‍മീനുകള്‍ നീന്തിത്തുടിക്കുന്നത് അവന്‍ കണ്ടു. അതിനോടകം അവള്‍ അവന്‍റെ ചുണ്ടുകളെ കവര്‍ന്നെടുത്തിരുന്നു. അവന്‍ അവാച്യമായ ഒരു നിര്‍വൃതിയോടെ അവളെ പുണര്‍ന്നു. വിശുദ്ധമായ ജഡാമാഞ്ചിയുടെ ഗന്ധത്തില്‍ മുഴുകി സുവര്‍ണനിറമുള്ള ഏതോ ലോകത്തിലൂടെ സഞ്ചരിക്കുകയാണ് താനെന്ന് വിനായകിന് തോന്നി. അവളുടെ അധരങ്ങളുടെ ഉള്‍ഭാഗം സ്വര്‍ഗകവാടമാണെന്ന് തോന്നി.

    അവള്‍ അധരങ്ങളടര്‍ത്തി പിന്മാറുമ്പോള്‍ താന്‍ ഒരു പട്ടുമെത്തയിലാണ് എന്ന വിനായക് തിരിച്ചറിഞ്ഞു.

    അവന്‍ ചുറ്റും നോക്കി.

    ഹോട്ടല്‍റൂമാണോ അതോ ദേവലോകമോ?

    സോനാക്ഷി തലയിലെ കൂളിംഗ് ഗ്ലാസ് സൈഡ് ടേബിളിലേക്കിട്ടു, എന്നിട്ടവളുടെ ലൈറ്റ് ലാവന്‍ഡര്‍ നിറമുള്ള ലഗൂണ്‍ ഫ്രോക്ക് ഊരിമാറ്റാന്‍ തുടങ്ങി. അനാവൃതമായ അവളുടെ ഉടല്‍ ആരേയും മോഹിപ്പിക്കുന്നതായിരുന്നു.

    ഉടയാത്ത സ്തനദ്വയങ്ങളുടെ വെണ്‍മയും ലക്ഷണമൊത്ത ഉദരവും അവന്‍ വിസ്മയത്തോടെ നോക്കി. ഇതിന് മുമ്പ് രണ്ടോ മൂന്നോ വട്ടം ആ സ്വര്‍ഗാരാമത്തിലേക്ക് അവന്‍ വലിച്ചെറിയപ്പെട്ടിട്ടുള്ളതാണ്. പക്ഷേ ഓരോ പ്രാവശ്യവും അവള്‍ ഓരോ നവലോകം പോലെ അവനെ ഉേډഷഭരിതനാക്കി. ഉടുപുടവകള്‍ അഴിച്ചുമാറ്റിയതിനുശേഷം സോനാക്ഷി അവനുമേല്‍ ഒരു ചൂടുകമ്പളംപോലെ പൊതിഞ്ഞു. അവളുടെ വീര്‍പ്പടക്കിയ മുഗ്ദശ്വാസങ്ങള്‍ അവന്‍റെ മുഖത്ത് ആഞ്ഞുപതിച്ചു. വക്ഷോജഭാരം അവന്‍റെ നെഞ്ചില്‍ അമരുകയും ഉദരം ഉദരത്തോടു ചേരുകയും ചെയ്തു. തുടകള്‍ കൊണ്ട് അവനെ അവള്‍ വലയം ചെയ്യവേ ഇളം ചൂടുള്ള ആരാമപുഷ്പം അവന്‍റെ ശ്രോണീതടത്തില്‍ ചുംബിച്ചു തുടങ്ങി. അവള്‍ അവന്‍റെ ചുണ്ടുകളെ നുകര്‍ന്നു. അവളുടെ ലാലാരുചി അതീവഹൃദ്യമാണ് എന്നവനു മനസിലായി. പട്ടുപോലെ മാര്‍ദവമേറിയ മുടുയിഴകള്‍ അവനുമേലേക്ക് ചിതറി വീണ് ജഡാമാഞ്ചിയുടെ ദേവഗന്ധം പരത്തി. അവളുടെ ശരീരത്തില്‍ നിന്നുയരുന്ന ഊഷ്മാവിനുപോലും വിശുദ്ധജഡാമാഞ്ചിയുടെ ഗന്ധമായിരുന്നു. എപ്പോഴേ ഉണര്‍ന്നു കഴിഞ്ഞ അവന്‍റെ ശ്രോണീതടത്തിലെ നിതാന്തമായ ദേവതാരു രതിയുടെ സുഗന്ധം പരത്തി. അത് സൂക്ഷ്മമായി ത്രസിച്ചുകൊണ്ടിരുന്ന ഈറന്‍ നെരിപ്പോടിലേക്കു പ്രവേശിച്ചപ്പോള്‍ അവന്‍ രോമഹര്‍ഷത്താല്‍ ഒരു വലിയ സീല്‍ക്കാരം ഉതിര്‍ത്തു. സമയമാപിനിയുടെ ഹൃദയതാളംപോലെ അവള്‍ അവനില്‍ ഒരു രാഗം ഉതിര്‍ത്തപ്പോള്‍ വിഹായസില്‍ നിന്നൊരു സുരവാഹിനി അടര്‍ന്നുവീണതുപോലെ തോന്നി. എല്ലാം അവളായിരുന്നു ചെയ്തത്. അവന്‍ അവള്‍ക്ക് വിധേയനായി മിഴികള്‍ പൂട്ടി കിടന്നു.

    മൂന്നര നാഴിക നീണ്ടു നിന്ന ആ സമ്മേളനത്തിനൊടുവില്‍ അവന്‍ അവള്‍ക്കു കീഴെ തളര്‍ന്നുകിടക്കുകയായിരുന്നു. മദ്യമൊന്നും കഴിച്ചില്ലെങ്കിലും അവന്‍റെ കണ്ണുകളിലും ആത്മാവിലും മദ്യം നുകര്‍ന്ന പ്രതീതിയായിരുന്നു. അവള്‍ അവനു മേല്‍ കിടന്ന ഒന്നു ദീര്‍ഘമായി നിശ്വസിച്ചുകൊണ്ട് കാതോര്‍ക്കുന്നതുപോലെ കിടന്നു. പൊടുന്നനെ ആരോ വിളിച്ചിട്ടെന്നാലെന്നതുപോലെ ചാടിയെഴുന്നേറ്റ് വസ്ത്രങ്ങള്‍ ധരിച്ച് അവളുടെ സാധനങ്ങളെല്ലാം എടുത്ത് ഹാന്‍ഡ് ബാഗിലാക്കി തയ്യാറായി.

    അതുകണ്ട് അവന്‍ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാതെ വിവശതയോടെ ചോദിച്ചു

    ഇത്ര വേഗം പോകുവാണോ?

    വേണം.സമയമെന്തായീന്നാ വിചാരം. നേരം പുലരാന്‍ പോകുന്നു.

    പുലരട്ടെ. നേരം വെളുത്തിട്ടു പോയാല്‍ പോരേ?

    അവന്‍ നിഷ്കളങ്കമായി ചോദിച്ചു

    അവള്‍ അവനെ

    Enjoying the preview?
    Page 1 of 1