Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

Kamika
Kamika
Kamika
Ebook201 pages1 hour

Kamika

Rating: 0 out of 5 stars

()

Read preview

About this ebook

പപ്പടം നിര്‍മിച്ചു വിറ്റ് ജീവിക്കുന്ന നീലാണ്ടന്‍ എന്ന യുവാവിന്‍റേയും അവന്‍റെ സമുദായത്തിന്‍റേയും കഥ 1970 കളിലെ കേരളത്തിന്‍റെ ജാതീയ രാഷ്ട്രീയ സാമൂഹ്യപശ്ചാത്തലത്തില്‍ വിവരിക്കപ്പെടുന്ന നോവലാണ് ഇത്. പണ്ടാരന്‍ എന്ന പേരില്‍ നിന്ന് വീരശൈവന്‍ എന്ന ആഢ്യപ്പേരിലേക്ക് പലായനം ചെയ്യാന്‍ നീലാണ്ടനെ നിര്‍ബന്ധിതനാക്കിയ കേരളത്തിലെ വികൃതജാതിസാഹചര്യങ്ങളെ പച്ചയായി തുറന്നെഴുതുന്നുണ്ട് ഇതില്‍. കാമസ്വരൂപിണിയായ പെണ്ണിന് അവളുടെ ഉള്ളിലെ അഗ്നി അണയ്ക്കുവാന്‍ അവളുടേതായ ന്യായങ്ങളുണ്ട്. അത് ചിലര്‍ക്ക് ശരിയും മറ്റ് ചിലര്‍ക്ക് തെറ്റുമാകുമ്പോള്‍ അതിനിടയില്‍പെടുന്ന ചില ജീവിതങ്ങളുണ്ട്. ഈ നോവല്‍ കാമസ്വരൂപിണിയായ ഒരു പെണ്ണിന്‍റെ കഥ കൂടിയാണ്. കാമിക എന്ന പേര് യഥാര്‍ത്ഥമാകുന്നത് അപ്പോഴാണ്.

Languageதமிழ்
Release dateDec 27, 2021
ISBN6580432807890
Kamika

Related to Kamika

Related ebooks

Related categories

Reviews for Kamika

Rating: 0 out of 5 stars
0 ratings

0 ratings0 reviews

What did you think?

Tap to rate

Review must be at least 10 words

    Book preview

    Kamika - Vinod Narayanan

    https://www.pustaka.co.in

    കാമിക

    Kamika

    Author:

    വിനോദ് നാരായണന്

    Vinod Narayanan

    For more books

    https://www.pustaka.co.in/home/author/vinod-narayanan

    Digital/Electronic Copyright © by Pustaka Digital Media Pvt. Ltd.

    All other copyright © by Author.

    All rights reserved. This book or any portion thereof may not be reproduced or used in any manner whatsoever without the express written permission of the publisher except for the use of brief quotations in a book review.

    ഉള്ളടക്കം

    ഒന്ന്

    രണ്ട്

    മൂന്ന്

    നാല്

    അഞ്ച്

    ആറ്

    ഏഴ്

    എട്ട്

    ഒമ്പത്

    പത്ത്

    പതിനൊന്ന്

    പന്ത്രണ്ട്

    ആമുഖം

    പപ്പടം നിര്മിച്ചു വിറ്റ് ജീവിക്കുന്ന നീലാണ്ടന് എന്ന യുവാവിന്റേയും അവന്റെ സമുദായത്തിന്റേയും കഥ 1970 കളിലെ കേരളത്തിന്റെ ജാതീയ രാഷ്ട്രീയ സാമൂഹ്യപശ്ചാത്തലത്തില് വിവരിക്കപ്പെടുന്ന നോവലാണ് ഇത്. പണ്ടാരന് എന്ന പേരില് നിന്ന് വീരശൈവന് എന്ന ആഢ്യപ്പേരിലേക്ക് പലായനം ചെയ്യാന് നീലാണ്ടനെ നിര്ബന്ധിതനാക്കിയ കേരളത്തിലെ വികൃതജാതിസാഹചര്യങ്ങളെ പച്ചയായി തുറന്നെഴുതുന്നുണ്ട് ഇതില്. കാമസ്വരൂപിണിയായ പെണ്ണിന് അവളുടെ ഉള്ളിലെ അഗ്നി അണയ്ക്കുവാന് അവളുടേതായ ന്യായങ്ങളുണ്ട്. അത് ചിലര്ക്ക് ശരിയും മറ്റ് ചിലര്ക്ക് തെറ്റുമാകുമ്പോള് അതിനിടയില്പെടുന്ന ചില ജീവിതങ്ങളുണ്ട്. ഈ നോവല് കാമസ്വരൂപിണിയായ ഒരു പെണ്ണിന്റെ കഥ കൂടിയാണ്. കാമിക എന്ന പേര് യഥാര്ത്ഥമാകുന്നത് അപ്പോഴാണ്.

    ഐച്ഛികമായ മുന്നറിയിപ്പ്

    അതിവൈകാരികതയുടേയും ലൈംഗികതയുടേയും മുഹൂര്ത്തങ്ങള് നോവലില് ഉടനീളമുള്ളതിനാല് വായന പ്രായപൂര്ത്തിയാവുന്നവരില് നിക്ഷിപ്തമാകുന്നതാവും ഉചിതം. ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രമാണ്. ഇതിലെ കഥയ്ക്കോ കഥാപാത്രങ്ങള്ക്കോ ജീവിച്ചിരിക്കുന്നവരുമായോ മരിച്ചുപോയവരുമായോ എന്തെങ്കിലും സാദൃശ്യം തോന്നുന്നുണ്ടെങ്കില് അത് തികച്ചും യാദൃശ്ചികം മാത്രമാണ്.

    vinod4

    വിനോദ് നാരായണന്

    1975 മാര്ച്ച് 24 തീയതി എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ യില് ജനിച്ചു. പിതാവ് ചോറ്റാനിക്കര വെളുമ്പറമ്പില് നാരായണനും മാതാവ് തൃപ്പൂണിത്തുറ എരൂര് വാണിയത്തു വീട്ടില് ഓമനയുമാണ്. ചോറ്റാനിക്കര ഗവ.ഹൈസ്കൂളിലും തൃപ്പൂണിത്തുറ ഗവ.കോളജിലു മായി വിദ്യാഭ്യാസം ചെയ്തു. ചരിത്രത്തില് ബിരുദാനന്തരബിരുദം നേടിയതിനുശേഷം പത്രപ്ര വര്ത്തകനായി. ഇപ്പോള് സ്വതന്ത്ര എഴുത്തുകാരനും തിരക്കഥാകൃത്തുമാണ്. അഞ്ച് ഹ്രസ്വചിത്രങ്ങള് തിരക്കഥയെഴുതി സംവിധാനം ചെയ്യുകയും അവ വിവിധ അന്താരാഷ്ട്ര ചലച്ചിത്രവേദികളില് പ്രദര്ശിപ്പിക്കപ്പെടുകയും പുര സ്കാരാര്ഹമാവുകയും ചെയ്തു.

    ആദ്യത്തെ നോവല് മായക്കൊട്ടാരം പ്രസിദ്ധീകരിക്കപ്പെട്ടത് 1999 ല് മനോ രാജ്യം വാരികയിലാണ്. വിവിധ ആനുകാലികങ്ങളിലായി നാല്പതില്പരം ചെറുകഥകളെഴുതി. വിവിധ പ്രസാധകരിലൂടെ നൂറില്പരം പുസ്തകങ്ങള് പ്രസിദ്ധീകരിക്കപ്പെട്ടു. ദി റെഡ് (നോവല്), കാട്ടാനകളും പേരാച്ചികളും(നോ വല്),, ചെകുത്താന്റെ രഹസ്യം(നോവല്), കൊച്ചുകൊച്ചുനിഗൂഢകഥകള് (കഥകള്), ഐതിഹ്യങ്ങളിലെ യക്ഷിക്കഥകള് എന്നിവ പ്രധാനപുസ്തകങ്ങ ളാണ്.

    വിലാസം:

    ‘ശിവരഞ്ജിനി’

    ചെമ്പ്. P.O, പിന്: 682608

    വൈക്കം, കോട്ടയം ജില്ല.

    Email: boonsenter@gmail.com

    Website: boonsgallery.blogspot.com

    ഒന്ന്

    1970 ജൂലൈമാസം

    അറക്കയിലെ കള്ളുഷാപ്പില് നിന്ന് നീലാണ്ടന് ഇറങ്ങുമ്പോള് സന്ധ്യ മയങ്ങിത്തുടങ്ങി.

    ആറരമണി.

    നീയിന്ന് നേരത്തേ പൂവ്വാണോ നീലാണ്ടാ?

    മാധവനരയന് വിളിച്ചു ചോദിച്ചു.

    അയാള് രണ്ട് രണ്ട് കുടുക്ക കള്ളും ഇത്തിരി കപ്പയുമായി തൊട്ടു നക്കി ഇരിക്കാന് തുടങ്ങിയിട്ട് നേരം കുറേയായി.

    ഇന്ന് പപ്പടക്കച്ചോടം കഴിഞ്ഞിട്ട് വേഗം ചെല്ലണംന്ന് പറഞ്ഞിട്ടിണ്ട്.

    നീലാണ്ടന് പറഞ്ഞു.

    അവന്, ചുവന്ന സാന്ഡോ ബനിയനു മുകളിലൂടെ ത്രികോണാകൃതിയില് പുതച്ച തോര്ത്തിന്റെ തുമ്പു കൊണ്ട് ചുണ്ടു തടച്ചു.

    ഏകദേശം ഇരുപത്തഞ്ച് വയസിന്റെ താരുണ്യം അവന്റെ ശരീരത്ത് പ്രകടമാണ്.

    കൈലി ചിട്ടയായി മടക്കികുത്തി, പപ്പടം വിറ്റുതീര്ന്ന് കാലിയായ സഞ്ചി മടക്കി കക്ഷത്തില് വച്ച് അതിവേഗം നടന്നു.

    കണിയാത്ത് കടവില് നിന്ന് വള്ളമുണ്ട്.

    വള്ളത്തില് മൂന്നാലുപേരേയുള്ളൂ.

    പപ്പടംണ്ടോ നീലാണ്ടാ രണ്ടണയ്ക്ക് എടുക്കാന്?

    വള്ളപ്പടിമേലിരുന്ന് ബീവാത്തു ചേദിച്ചു.

    പപ്പടം തീര്ന്നുമ്മാ.

    ഇത്തിരി കൂടുതലു കൊണ്ടരണ്ടേ..!

    നീലാണ്ടന് ചിരിച്ചു.

    അവന് വള്ളത്തില് കയറി പടിമേലിരുന്ന് കൈകള് കൊണ്ട് മുടി പിന്നിലേക്ക് കോതി വച്ചു. അവന് ആ മുടിയില് വളരെയേറെ അദ്ധ്വാനിക്കുന്നുണ്ടെന്ന് കണ്ടാലറിയാം. സ്പ്രിങ്ങ് പോലെ ചുരുണ്ട മുടി എണ്ണ പുരട്ടി പിന്നിലേക്ക് ചീകി വച്ചിരിക്കുന്നു.

    പച്ച ഈര്ക്കില് എണ്ണയില് ചൂടാക്കി പ്രത്യേക രീതിയില് മുടിയില് വരിഞ്ഞുകെട്ടി മാസങ്ങള്കൊണ്ട് രൂപപ്പെടുത്തിയതാണ് നീലാണ്ടന്റെ ചുരുണ്ട മുടി.

    അവന്റെ വീട്ടിലെല്ലാവര്ക്കും അനുസരണയില്ലാത്ത കോലന് മുടിയാണ്.

    വേമ്പനാട്ടു കായലിലെ കാറ്റ് നീലാണ്ടന്റെ മുടിയെ ചിതറിച്ചുകൊണ്ടിരുന്നു.

    മുടി കാറ്റില് പതറിക്കൊണ്ടിരുന്നതിനാല് അവന് അതുവിട്ട് പഴുതാര മീശ തടവാന് തുടങ്ങി.

    ഇപ്പോഴത്തെ ഫാഷനാണ് അത്.

    സത്യനും ജയനും നസീറും തുടങ്ങിയ നായകന്മാരും ഉമ്മര്, ബാലന് കെ നായര് തുടങ്ങിയ വില്ലന്മാരും വെള്ളിത്തിരയില് വന്ന് തിളങ്ങുന്നത് ഈ മീശ വച്ചിട്ടാണ്. പക്ഷേ നീലാണ്ടന്റെ ഇഷ്ടതാരം തമിഴ് നടന് ശിവാജി ഗണേശനാണ്.

    അറ്റത്തെ വള്ളപ്പടിമേലിരുന്ന് അരയത്തി കൗമുദി നീലാണ്ടനെ സാകൂതം നോക്കി.

    നീലാണ്ടന് ഒരു സുമുഖനാണ്.

    അവന് അരയത്തിമാരോട് നിഷ്കളങ്കമായ തമാശകള് പറയും.

    നീലാണ്ടന്റെ ശ്രദ്ധ കിട്ടിയപ്പോള് അവള് മനപൂര്വം മുന്നോട്ടു കുനിഞ്ഞ് താഴെ വള്ളത്തട്ടില് വച്ച മീന് കുട്ടയില് ചുമ്മാ പരതി.

    അപ്പോള് അവളുടെ മാറിലെ തോര്ത്ത് നീങ്ങി വെളുത്ത മുലകളുടെ മാംസളത ദൃശ്യമായി.

    നീലാണ്ടന് അതു കണ്ടില്ലെന്ന മട്ടില് വെറുതേ അവളെ നോക്കിയിരുന്നു.

    അക്കരെ ‘ഹന്ന’ ബസ് വന്നു കിടക്കുന്നുണ്ട്.

    കാച്ചാണിക്കരയിലേക്ക് നേരിട്ടുള്ള ഏക ബസാണത്.

    ഇല്ലെങ്കില് തൃപ്പൂണിത്തുറ ചുറ്റി രണ്ട് ബസ് മാറിക്കയറി വേണം നീലാണ്ടന് പോകാന്.

    വള്ളമിറങ്ങിയപ്പോള് കൗമുദി നീലാണ്ടനോട് ചോദിച്ചു

    പണ്ടാരനിന്ന് നേരത്തേയാ.?

    ആങ്..

    നീലാണ്ടന് മറുപടി ആ മൂളലില് ഒതുക്കി അതിവേഗം നടന്ന് ബസില് കയറി ഇരിപ്പുറപ്പിച്ചു.

    അവനെ പണ്ടാരനെന്ന് വളിക്കുന്നത് അവന് പൊതുവേ ഇഷ്ടമല്ല.

    ചോവ ന്മാരും അരയ ന്മാരും നസ്രാണികളും മേത്ത ന്മാരും പരിഹസിച്ചുവിളിക്കുന്നതാണതെന്ന് അവനറിയാം.

    നമ്മള് ആഡ്യ ബ്രാഹ്മണരാണെന്ന് അവനോട് കാര്ന്നോന്മാര് പറഞ്ഞു കൊടുത്തിട്ടുണ്ട്. ഇപ്പോള് കര്ണാടകയില് നിന്ന് 1ബസവേശ്വരന്റെ ശിഷ്യഗണങ്ങളായ കുറേപ്പേര് വന്ന് ശൈവ മതത്തില് ചേര്ത്ത് വീരശൈവരാക്കുന്നുണ്ട്.

    ആ പേരിന് ഒരു ചേലുണ്ട്. വീരശൈവര്!

    കവലയില് ചിലര് പാര്ട്ടിക്കൊടികളും ബാനറുകളും വലിച്ചു കെട്ടുന്നത് കണ്ടു. അസംബ്ലിയിലേക്കുള്ള ഇടക്കാല തെരഞ്ഞെടുപ്പാണ്.

    സി. അച്യുതമേനോന് മന്ത്രിസഭ രാജിവച്ചതിനെ തുടര്ന്ന് ഗവര്ണര് കേരളനിയമസഭ പിരിച്ചുവിട്ട് ഇലക്ഷന് പ്രഖ്യാപിച്ചിരിക്കുന്നു.

    Enjoying the preview?
    Page 1 of 1